പ്ലസ് ടു വരെയുള്ള കുട്ടികളെ കുട്ടികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കുന്നവര്ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ഇതിലൂടെ 14 വയസ്സു വരെയുള്ള കുട്ടികളെ ശിക്ഷിക്കരുതെന്ന ഉത്തരവ് ഹയര്സെക്കന്ററിക്കും കൂടി ബാധകമായി.
2009ലെ സൗജന്യവും നിര്‍ബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷിക്കരുതെന്നായിരുന്നു ചട്ടം. ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഉത്തരവ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സര്‍വ്വീസ് ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക