കൊച്ചി: സംസ്ഥാനം മുഴുവൻ കൊറോണ ജാഗ്രതയിലിരിക്കെ ഡോ.രജിത് കുമാറിന് വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ്. നിയമം ലംഘിച്ച് ഒത്തൂകൂടിയ എൺപതോളം പേരെയാണ് അറസ്റ്റ് ചെയ്യുക. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
അനധികൃതമായി കൂട്ടം കൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കൊച്ചി വിമാനത്താവളത്തില്‍ ബിഗ്ബോസ് താരം രജിത് കുമാറിന് ആരാധകര്‍ സ്വീകരണം ഒരുക്കിയത്. കൊറോണയുടെ മുന്നറിയിപ്പുകൾ നിലനിൽക്കെ നടന്ന സംഭവത്തിൽ പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി കളക്ടർ രാവിലെ അറിയിച്ചിരുന്നു.
ബിഗ് ബോസിൽ നിന്ന് പുറത്തായ രജിത് കുമാർ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊച്ചിയിലെത്തിയത്. അദ്ദേഹം എത്തുന്ന വിവരം അറിഞ്ഞ് മണിക്കൂറുകൾക്ക് മുമ്പ് തന്നെ വൻ ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ നിയന്ത്രിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക