കൊച്ചി: റിയാലിറ്റി ഷോ താരം രജിത്കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരാധകർ സ്വീകരണം നൽകിയ സംഭവത്തിൽ കർശന നടപടിയുമായി സർക്കാർ. സ്വീകരണത്തിന് എത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നത് തുടരുമെന്നും രജിത് കുമാർ ഒളിവിൽ പോയെന്നാണ് വിവരമെന്നും മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രജിതിെ സ്വീകരിക്കാൻ എത്തിയ മുഴുവൻ ആളുകളെയും തിരിച്ചറിയാനുള്ള ശ്രമംം പൊലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സുനിൽകുമാർ വ്യക്തമാക്കി. കൊച്ചിയിൽ കൊറോണ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യം മുഴുവനും കൊറോണയ്ക്കെതിരെ പോരാട്ടം നടത്തി കൊണ്ടിരിക്കുന്നതിനിടെയാണ് ചിലർ ഇങ്ങനത്തെ കൂത്താട്ടവും കോമാളിത്തരവും കാണിക്കുന്നത്. ഇതൊക്കെ വളരെ അപഹസ്യമാണ്, വളരെ പെട്ടെന്നാണ് അവിടെ ആളുകളെ സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിച്ചു സ്വീകരണം നല്കിയതും. ഇതൊന്നും അംഗീകരിക്കാനാവില്ല. നല്ല മനസുള്ളവർക്കൊന്നും കൊറോണ വരില്ലെന്നും മറ്റും രജിത് കുമാർ പറഞ്ഞ കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക