കൊറോണ വൈറസിനെ കുറിച്ച് പുതിയ പ്രവചനങ്ങൾ വന്നിരിക്കുന്നു. വൈറസ് വ്യാപിക്കുന്നത് തണുത്തതും ഈർപ്പം ഉള്ളതുമായ അന്തരീക്ഷത്തിലെന്നും ചൂട് കാലാവസ്ഥയിൽ അധികം വ്യാപിക്കില്ല എന്നും പഠന റിപോർട്ട്. ലോകത്തിനാകെ പുതിയ അറിവു നല്കുന്ന പഠന റിപോർട്ട് വന്നിരിക്കുന്നത് ലോകാരോഗ്യ സംഘടനയിൽ നിന്നാണ്.ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം തുടരുമെന്ന് രാജ്യാന്തര ആരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഇത് വ്യക്തമാക്കുന്നത് ചൂട് നിറഞ്ഞ അന്തരീക്ഷത്തിനു വൈറസിന്റെ വ്യാപനം തടയാൻ സാധിക്കും എന്നാണ്.
ഡബ്ല്യുഎച്ച്ഒ മാത്രമല്ല വൈറസിനെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പുതിയ വൈറസിനെ ചെറുക്കാന്‍ മനുഷ്യരില്‍ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്ല. രോഗബാധിതരുടെ സ്രവങ്ങളില്‍ നിന്നാണു വൈറസ് പടരുന്നത്. വായുവിലൂടെ ഇത് പകരില്ല. രോഗ ബാധിതരായ ആളുകളുടെ വിയർപ്പ്, സ്രവം എന്നിവയിലൂടെയും സ്പർശനത്തിലൂടെയും കൊറോണ പകരാം. ചൂടില്‍ ഈ സ്രവങ്ങള്‍ അധികസമയം നിലനില്‍ക്കില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വേനല്‍ക്കാലത്ത് വൈറസിന്റെ വീര്യം നഷ്ടപ്പെട്ടാലും ശൈത്യത്തില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്നു ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍സിലെ പ്രഫസറായ അന്നെലിസ് വില്ഡര് സ്മിത് ചൂണ്ടിക്കാട്ടി. വേനല്‍ക്കാലത്ത് വൈറസ് വ്യാപനം ത്വരിതഗതിയിലാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക