തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17744 പേര് വീടുകളിലും 268 പേര് ആശുപത്രികളിലുമാണുള്ളത്. 65 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 5372 പേര് പുതുതായി നിരീക്ഷണത്തിലുണ്ട്.
4353 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്ന് 2467 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 1807 സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് മൂലം സംസ്ഥാനത്തിന് സംഭവിച്ച സാമ്ബത്തിക ആഘാതം വലുതാണെന്ന് മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. വായ്പ തിരിച്ചടവിന് ഇളവുകള്‍ നല്കുന്ന കാര്യത്തില്‍ ബാങ്ക് അധികൃതരില്‍ നിന്നും ഉറപ്പുകിട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദേശ വിനോദ സഞ്ചാരികളോട് മോശമായി പെരുമാറുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കണം.ഫ്രഞ്ച്യുവതി കുട്ടിയുമായി അലയേണ്ടി വന്ന സംഭവം പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക