തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ഐ.ടി സ്ഥാപനങ്ങള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തു.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഏത് പ്രതികൂല സാഹചര്യത്തേയും നേരിടാന്‍ നമ്മള് പ്രാപ്തരാകണമെന്നും രോഗം ഉദ്ദേശിക്കാത്ത തരത്തില്‍ വ്യാപിക്കുന്നുണ്ടെന്നും നേരിയ ജാഗ്രതക്കുറവ് പോലും ഉണ്ടാകാന്‍ പാടില്ലന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറച്ചു വെക്കാന്‍ തയ്യാറാകരുത്. ഒരാളെടുക്കുന്ന കരുതല്‍ സമൂഹത്തിന് ഗുണകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയമാണ്. അക്കാര്യത്തില്‍ നല്ല ജാഗ്രത പാലിക്കണം. പത്രം, പാല് വിതരണക്കാര്‍ അവരൊക്കെ നല്ല രീതിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ പാലിക്കണം. നമ്മളും ശ്രദ്ധിക്കണം. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എല്ലാവരും ഇക്കാര്യം നല്ല പോലെ ശ്രദ്ധിക്കണം. വിമാനത്താവളങ്ങളില്‍ പരിശോധന നടക്കുമ്ബോള്‍ എല്ലാവരെയും അതിന്റെ ഭാഗമാക്കണം. ഇവിടെ കഴിയുന്ന വിദേശികള്‍ രോഗമില്ലാത്തവരാണെങ്കില്‍ തിരിച്ചു പോകാന്‍ മറ്റ് തടസങ്ങളുണ്ടാവില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക