സിംബാബ്വേ: കൊറോണയ്ക്ക് ചൂടെന്നോ തണുപ്പെന്നോ ഒന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ചൂടു കൂടിയ ആഫ്രിക്കന്‍ രാജ്യങ്ങളും കൊറോണ ഭീതിയിലാണ്. പൊതുവെ ദുര്‍ബലമായ സമ്ബദ്ഘടനയും താരതമ്യേന കഴിവ് കുറഞ്ഞ ആരോഗ്യമേഖലയും ഉള്ള ആഫ്രിക്കയില്‍ കൊറോണയുണ്ടാക്കുക പ്രവചനത്തിനപ്പുറത്തുള്ള നാശനഷ്ടങ്ങളായിരിക്കും. ഇത് തിരിച്ചറിഞ്ഞ് പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളും കൊറോണാ വ്യാപനം തടയുവാനുള്ള നടപടികളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
നൈജീരിയ ഒരു മാസത്തേക്ക് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ എല്ലാം തന്നെ നിരോധിച്ചിരിക്കുകയാണ്. ഭൂഖണ്ഡത്തിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള സ്ഥലമാണ് ഇത്. റുവാന്‍ഡയാകട്ടെ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണ്‍ വഴിയാണ് കൊറോണയെ നേരിടാന്‍ ഇറങ്ങുന്നത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്ക്കാണ് ഈ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങളാരും താമസസ്ഥലം വിട്ടിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക