കോഴിക്കോട്: കൊറോണ കാലത്ത് കുടുംബശ്രീ അക്കൗണ്ടുകളിലേക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീവഴിയുള്ള രണ്ടായിരം കോടിയുടെ ബാങ്ക് വായ്പയ്ക്കുള്ള തുക രണ്ടാഴ്ചക്കുള്ളില്എത്തും. വായ്പ ആവശ്യമായ കുടുംബശ്രീ അംഗങ്ങള്‍ക്ക് അയല്‍ക്കൂട്ടങ്ങളില്‍ വായ്പ ആവശ്യപ്പെടാം. ഒരാള്‍ക്ക് കുറഞ്ഞത് 20,000 രൂപ ലഭിക്കും.
ഒരു അയല്‍ക്കൂട്ടത്തിന് ശരാശരി ആറ് ലക്ഷംരൂപവരെ വായ്പ അനുവദിക്കും. ഇന്നലെ വരെ നിരവധി പേരാണ് ഈ വായ്പ ആവശ്യപ്പെട്ടത്. ഈ മാസം പത്തോടെ വായ്പ ആവശ്യപ്പെടുന്ന അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടില്‍ പണമെത്തുമെന്നാണ് അറിയുന്നത്. മൂന്ന് വര്‍ഷംവരെ തിരിച്ചടവ് കാലാവധിയുണ്ട്.
കുറഞ്ഞ തുക ആവശ്യമുള്ളവര്‍ക്ക് അതും നല്‍കും. വായ്പയുടെ പലിശ സര്‍ക്കാര്‍ നല്‍കും. തിരിച്ചടവിന് നാലുമുതല്‍ ആറുമാസംവരെ മോറട്ടോറിയവും ലഭിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറക്കും. വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ ഉപജീവനം മുട്ടിയ നിരവധിപേര്‍ക്ക് ഇത് ഉപകാരപ്രദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക