ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഡോക്റുടെ വേഷം കെട്ടി റോഡിലിറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലാണ് സംഭവം. പൊലീസിനെ കബളിപ്പിക്കാന്‍ ലാബ് കോട്ട്, ഗ്ലൗ, സര്‍ജിക്കല്‍ മാസ്ക് എന്നിവ ധരിച്ച് ഡോക്ടറാണെന്ന് ചമഞ്ഞ് റോഡിലൂടെ ടന്ന അശുതോഷ് ശര്‍മ്മയാണ് പൊലീസിന്റെ പിടിയിലായത്. യുവാവിനെ കണ്ടപ്പോഴെ സംശയം തോന്നിയ പൊലീസ് ഇയാളെ കയ്യോടെ പൊക്കുക ആയിരുന്നു.
ബുധനാഴ്ച പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ അശുതോഷ് ശര്‍മ്മ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. യുവാവിന്റെ വേഷത്തില്‍ സംശയം തോന്നിയ പൊലീസ് ഉദ്യോസ്ഥര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് ഇയാളുടെ കള്ളിവെളിച്ചത്തായത്. പൊലീസിനോട് ആദ്യം ഡോക്ടറാണെന്ന് വാദിച്ചെങ്കിലും പിന്നീട് ഇയാള്‍ സത്യം തുറന്നുപറയുകയായിരുന്നു.
കാണ്‍പൂര്‍ സ്വദേശിയാണ് യുവാവ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന കുറ്റത്തിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക