കണ്ണൂർ: പാനൂരിൽ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി തൃപ്പലങ്ങോട്ടൂർ മണ്ഡലം പ്രസിഡണ്ട് കുനിയിൽ പത്മരാജനെ ഇനിയും അറസ്റ്റ് ചെയ്യാതെ പൊലീസ്. അതിനിടെ പെൺകുട്ടിയുടെ അദ്ധ്യാപകൻ കൂടിയായ ഇയാൾ ശുചിമുറിയിൽ വച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത വിവരം അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹപാഠി രംഗത്ത് വന്നു.
സംഭവം നടന്ന സമയത്ത് താനും പെൺകുട്ടിയും ശുചിമുറിയിൽ പോയ ശേഷം മടങ്ങുമ്പോൾ പത്മരാജൻ തന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഏറെക്കഴിഞ്ഞ് മടങ്ങിയെത്തിയ കൂട്ടുകാരിയോട് ബാത്ത്റൂമിൽ വച്ച് എന്താണ് സംഭവിച്ചതെന്ന് താൻ ചോദിച്ചപ്പോൾ അത് തനിക്ക് പറയാൻ കഴിയില്ലെന്നാണ് പെൺകുട്ടി പ്രതികരിച്ചതെന്ന് സഹപാഠി പറഞ്ഞു.
ഒരു സ്വകാര്യ മലയാളം ചാനലിനോടാണ് പെൺകുട്ടിയുടെ സഹപാഠി ഇക്കാര്യം പറഞ്ഞത്. ‘എനിക്ക് ഉമ്മയും ഉപ്പയും ഇല്ലാലോ…ഓള് കരഞ്ഞോണ്ടാ പറഞ്ഞെ…’ പെൺകുട്ടി പറഞ്ഞതായി സഹപാഠി വിശദീകരിച്ചു. ഒരു മാസക്കാലം(ഫെബ്രുവരി മുതൽ മാർച്ച് വരെ) പത്മരാജൻ ൻ തന്നെ ഉപദ്രവിച്ചുവെന്നാണ് ബലാത്സംഗത്തിനിരയായ നാലാം ക്ലാസുകാരി പൊലീസിന് മൊഴി നൽകിയത്.
കുട്ടി ക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ടിലും പരാമർശമുണ്ട്. കേസ് ആദ്യം അന്വേഷിച്ച സി.ഐ ശ്രീജിത്ത് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴി കേസ് അട്ടിമറിച്ചതാണെന്നും പ്രതിയെ അറസ്റ്റ് ചെയ്യാൻകഴിയാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടാണ് ഉണ്ടാക്കുന്നതെന്നും സി.പി.എം പ്രതികരിച്ചു. പ്രതിയെ പിടികൂടും എന്ന് പൊലീസ് പ്രസ്താവന നടത്തിയിട്ട് ഒരു മാസം പിന്നിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക