തിരുവനന്തപുരം : ലോക്ക്ഡൗണുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ റെഡ് സോണ്‍ അല്ലാത്ത മേഖലകളില്‍ നാളെ മുതല്‍ നിലവില്‍ വരും. പച്ച, ഓറഞ്ച് ബി മേഖലകളിലായിരിക്കും ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ നിലവില്‍ വരികയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതില്‍ ഏറ്റവും പ്രധാനമാണ് വാഹനങ്ങളുടെ ഉപയോഗം. ഗ്രീന്‍ സോണില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാല് ജില്ലകളിലൊഴിച്ച് മറ്റ് ജില്ലകളില്‍ ഏതാനും ഉപാധികളോടെ വാഹനം അനുവദിക്കുന്നുണ്ട്.
ഒറ്റ-ഇരട്ടയക്ക നമ്ബര്‍ സംവിധാനമാണ് വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രയോജനപ്പെടുത്തുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്ബറുള്ള വാഹനങ്ങള്‍ക്ക് നിരത്തുകളിലിറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ നമ്ബര്‍ 1,3,5,7,9 എന്നീ ഒറ്റ സംഖ്യകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ മാത്രമേ ഈ മൂന്ന് ദിവസങ്ങളില്‍ നിരത്തില്‍ അനുവദിക്കൂ.
ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്കായി നിരത്തുകളിലിറങ്ങാം. 0,2,4,6,8 എന്നീ ഇരട്ട സംഖ്യകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ മാത്രമേ ഈ ദിവസം നിരത്തുകളില്‍ അനുവദിക്കുകയുള്ളൂ. അല്ലാത്ത വാഹനങ്ങള്‍ മതിയായ കാരണമില്ലാതെ നിരത്തുകളില്‍ ഇറക്കാന്‍ അനുവദിക്കില്ല.
സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ടയക്ക നമ്ബര്‍ സംവിധാനം ബാധകല്ല. യാത്ര അനുവദിച്ചിട്ടുള്ള ജില്ലകളില്‍ സ്ത്രീകള്‍ക്ക് എല്ലാ ദിവസവും വാഹനം ഓടിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ മറ്റ് ജില്ലകളിലേക്കുള്ള യാത്രകള്‍ സ്ത്രീകള്‍ക്കും ഒറ്റ-ഇരട്ടയക്ക വാഹനങ്ങള്‍ക്കും വിലക്കുണ്ട്
ഏപ്രില്‍ 20 മുതല്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് വാഹനം അനുവദിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകള്‍ക്കും ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്മേയ് മൂന്ന് വരെ കര്‍ശന ലോക്ക്ഡൗണ്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക