തിരുവനന്തപുരം∙ കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് ചികിൽസയിലായിരുന്ന കുഞ്ഞിന്റെ മരണം ഹൃദയാഘാതം കാരണമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. കുഞ്ഞിന് ജന്മനാ ഹൃദയത്തിന് തകരാറുണ്ട്. ഇടപഴകൽ ഉണ്ടായതായി പ്രാഥമികാന്വേഷണത്തിൽ സ്ഥിരീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
രോഗം പകർന്നത് എങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് നിബന്ധനകൾ പാലിച്ചാകും കുഞ്ഞിന്റെ കബറടക്കം നടത്തുക. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ ഇതുവരെ നിലനിർത്തിയത്. വളർച്ചക്കുറവും ഹൃദ്രോഗവും കുട്ടിക്ക് ഉണ്ടായിരുന്നതായും മന്ത്രി വിശദീകരിച്ചു. രോഗങ്ങളുള്ള കുട്ടികളും പ്രായമായവരും കാര്യമായ മുൻകരുതലെടുക്കമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഇന്ന് പുലർച്ചെയാണ് മഞ്ചേരി പയ്യനാട് സ്വദേശികളുെട നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു കുട്ടി. കുട്ടിയുടെ ബന്ധുവിന് കോവിഡ് വന്ന് ഭേദമായിരുന്നു.
പക്ഷേ ഇയാൾ കുട്ടിയുമായി ഇടപഴകിയിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മാതാപിതാക്കളുടെ ഫലം ഇന്ന് വരും. അതേസമയം കുഞ്ഞിനെ ചികിൽസിച്ച മഞ്ചേരിയിലെ രണ്ട് ആശുപത്രികളിലെ അഞ്ചു ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക