ഈ കൊറോണ കാലത്ത് നടന് മണികണ്ഠന് ലളിതമായി വിവാഹം നടത്തി നാടിനും ലോകത്തിനും അഭിമാനമായി മാറിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കല്യാണ ചെലവിന് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സമ്മാനിച്ചാണ് മണികണ്ഠന് മാതൃകയായത്. മണികണ്ഠന്റെ ഈ സുമനസ്സിന് മമ്മൂട്ടി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ആശംസകളും അഭിനന്ദനങ്ങളുമായി രംഗത്തുവന്നിരുന്നു.
ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആറ് ദിവസത്തെ ശമ്ബളം നല്കാന് ആവശ്യപ്പെട്ട് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകരെ ഹരീഷ് പേരടി പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. അധ്യാപകര്‍ക്ക് മണികണ്ഠന്റെ അടുത്ത് ടൂഷ്യന് പോകാമെന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷ് പേരടിയുടെ ഈ പ്രതികരണം.
മാസ വരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അദ്ധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം.. തന്റെ വിവാഹ ചെലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹിക ബോധം പഠിച്ചതിനു ശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളു.
മണികണ്ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്. കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തി പിടിക്കുന്ന ഒരു യഥാര്‍ത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്. ആശംസകള്‍. കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാന്‍ തോന്നുന്നത്.’കൈയടിക്കെടാ” ..
പ്രതികരിക്കാൻ ഇവിടെ എഴുതുക