ഹരിമാധവ്
അന്ന് ഒരുത്തിക്ക് പാവാട പൊങ്ങിയതായിരുന്നു എങ്കിൽ, ഇന്നൊരുത്തിക്ക് പാവാട അഴിപ്പിച്ചതാണ് പ്രശ്നം.”
ഒരിക്കൽ ഞാനെഴുതിയ ഒരു പ്രണയ ആൽബത്തിന്റെ വീഡിയോ ഷൂട്ടിംഗ് ചേറായി ബീച്ചിൽവെച്ച് നടക്കുകയാണ്. നായിക തമിഴിൽ ശ്രദ്ധേയമായ രണ്ട് സിനിമ കഴിഞ്ഞുനിൽക്കുന്ന നടിയാണ്, മലയാളിയുമാണ്. നായകൻ ഒരു പുതുമുഖവും. കുറേയേറെ നല്ല ഷോട്ടുകൾ അവിടങ്ങളിലായി ചിത്രീകരിച്ചു.
ഒടുവിൽ നായകനും നായികയും ബീച്ചിൽത്തന്നെ ഒരുടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന് ഹൃദയം കൈമാറുന്ന സീനാണ് ഷൂട്ടുചെയ്യേണ്ടത്. നായികയോട് ഡ്രസ് മാറ്റി മിഡിയും ടോപ്പും ധരിച്ചുവരാൻ സംവിധായകൻ ആവശ്യപ്പെട്ടു. അതുകൂടിക്കഴിഞ്ഞാൽ ആ ഗാനത്തിന്റെ ഷൂട്ടിംഗ് തീരുവാണ്. അങ്ങനെ നായിക മിഡിയും ടോപ്പും ധരിച്ചും, നയകൻ പാന്റ്സും ഷർട്ടും ധരിച്ചും ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്നു.
അങ്ങനെ ക്യാമറയുമായി ക്രെയിൻ ഷൂട്ട് ചെയ്യേണ്ട പൊസിഷനിൽ എത്തി. നല്ല കാറ്റുണ്ട്, ചേറായി ബീച്ചിൽ പോയിട്ടുള്ളവർക്കറിയാം അവിടുത്തെ കാറ്റ്. എന്തായാലും ആ ഷോട്ട് ഭംഗിയായി എടുത്തു. പക്ഷേ ഷൂട്ടിംഗ് സൈറ്റിലുണ്ടായിരുന്ന നായികയുടെ അമ്മയും ബന്ധുവും സ്ക്രീനിലൂടെ ഷൂട്ട് കണ്ടിട്ട് ഇത് ആൽബത്തിൽ കൊടുക്കാൻപാടില്ലെന്നായി.
സംവിധായകൻ അമ്പരന്നു. അമ്മയോടു ചോദിച്ചു” എന്താണ് കാരണംം.? അത് ഈ ഷോട്ടിൽ കാറ്റടിച്ച് മോളുടെ പാവാട പൊങ്ങുന്നുണ്ട്, ഇത് ഉടനെ ഡിലീറ്റ് ചെയ്യണമെന്ന് ” ഉടനെതന്നെ അത് ഡിലീറ്റ് ചെയ്യിച്ചിട്ടാണ് വീണ്ടും ഷൂട്ട് ചെയ്യാൻ അവർ സമ്മതിച്ചത്. പക്ഷേ വീണ്ടും ഷൂട്ട് ചെയ്തപ്പോഴും ഇതുതന്നെ സംഭവിച്ചു. പാവാട പൊങ്ങിയെന്നും പറഞ്ഞ് എടുത്ത ഷോട്ടുകളെല്ലാം അവർ ഡിലീറ്റ് ചെയ്യിച്ചു. സത്യത്തിൽ കാറ്റടിച്ച് മുട്ടുവരെ ചെറുതായി പാവാട ഒന്നു പൊങ്ങുന്നുണ്ടായിരുന്നു. അത് ഒരു വൃത്തികേടായി തോന്നുകയേ ഇല്ല എന്നത് നഗ്ന സത്യം.
അത് ആൽബത്തിൽ വന്നാൽ ആരും ശ്രദ്ധിക്കാനേ പോകുന്നില്ല എന്ന് പലവെട്ടം അവരെ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഇത് കണ്ട് സെറ്റിലുണ്ടായിരുന്ന ലൈറ്റ് ബോയ്സിനുവരെ ദേക്ഷ്യവും സങ്കടവും വന്നു. കാരണം ഉച്ചയ്ക്ക് മൂന്നുമണി മുതൽ ആ പൊരിവെയ്ലത്ത് ഈ ഒരു ഷോട്ടെടുക്കാൻ കഷ്ടപ്പെടുവാണ്. കണ്ടുനിന്ന കാണികൾക്കും ക്ഷമ നശിച്ചിരുന്നു. എന്നിട്ടും ആരുമൊന്നും മിണ്ടിയില്ല. അഥവാ മിണ്ടിയാൽ ഷൂട്ടിംഗ് നിർത്തി അവരെ പറഞ്ഞുവിടേണ്ടി വന്നാലോ, അവരിട്ടേച്ച് പോയാലോ നഷ്ടം നമുക്കാണ്. ഇതുവരെ ഷൂട്ട് ചെയ്തതിന്റെ സാമ്പത്തീക നഷ്ടം” അതാലോചിച്ചപ്പോൾ ആരുമൊന്നും മിണ്ടിയില്ല. ഒടുവിൽ ആറര ആയപ്പോൾ കുറച്ചു കാറ്റൊന്ന് കുറഞ്ഞു. ആ സമയം ക്യാമറയുടെ പൊസിഷൻ മാറ്റി ഒരു വിധത്തിൽ ഷൂട്ടിംഗ് പൂർത്തിയാക്കി. അത് മറക്കാൻ പറ്റാത്ത ഒരേടായി മനസിൽ ഇപ്പോഴുമുണ്ട്.
സംഭവം അവിടംകൊണ്ടും തീർന്നില്ല, നാലഞ്ച് മാസം കഴിഞ്ഞപ്പോൾ ഒരു വാർത്ത ചാനലിലും പത്രത്തിലും വന്നിരിക്കുന്നു. നമ്മുടെ നായികയെ തമിഴിലെ ഒരു വില്ലൻ കഥാപാത്രം നേരത്തെ എപ്പോഴോ വീട്ടിൽ വിളിച്ചുവരുത്തി പീഢിപ്പിച്ചു എന്ന് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരിക്കുന്നു. ഞങ്ങളുടെയെല്ലാം മനസിൽ അന്നേരം തോന്നിയ വികാരം നിങ്ങൾക്കൊക്കെ ഊഹിക്കാവുന്നതേയുള്ളു.
ഇപ്പോൾ നാം കേൾക്കുന്ന വാർത്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമ്മാനുമായ കമലിനെ ചുറ്റിപ്പറ്റിയാണ്. കമലിനെ ഞാൻ കമാലുദ്ദീൻ എന്നുവിളിക്കുന്നില്ല, കാരണം അതൊരു രാജ്യദ്രോഹക്കുറ്റമായി ചാർത്തപ്പെട്ട് ഞാൻ ജയിലഴിക്കുള്ളിലായാൻ എന്റെ കുടുംബം പട്ടിണിയിലാകും.
പുതിയ ഒരു സിനിമയിൽ ചാൻസ് നല്കാമെന്നുപറഞ്ഞ് ഒരു പെൺകുട്ടിയെ തന്റെ അടുത്തേക്ക് വിളിച്ചുവരുത്തി മറ്റൊരു ചാൻസ് വേണ്ടുവോളം നല്കിയശേഷം സിനിമയിലേക്ക് ചാൻസ് നല്കാതിരുന്ന സദ്ഗുണ സമ്പന്നനായ കമലിനെതിരേയാണ് ഈ പെൺകുട്ടി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. “ഈ പീഢനവും കഴിഞ്ഞ് ” മുതൽ പല പ്രോജക്റ്റുകളിലും ഈ രീതി തുടർന്നുകൊണ്ടിരുന്ന സ്നേഹസമ്പന്നനുംകൂടിയാണ് ഇദ്ദേഹമെന്ന് ആരോപണവുമായി പല നടിമാരും മുന്നോട്ടുവരുന്നു എന്നാണ് സൂചന.
സിനിമാ മോഹവുമായി പലരേയും സമീപിച്ച് അവർക്ക് ഉടുതുണി അഴിച്ചുനല്കിയശേഷം, അല്ലെങ്കിൽ അഴിപ്പിച്ചശേഷം സിനിമയിൽ ചാൻസ് നല്കാതെ കബളിപ്പിക്കപ്പെട്ടവരും ചാൻസ് കിട്ടിയവരും പിന്നീട് രോധിക്കുന്നതും കേസ് ഫയൽ ചെയ്യുന്നതും ഇത് ആദ്യത്തെ സംഭവമൊന്നും അല്ല. ഇങ്ങനെ പോകുന്നവരോടും പെട്ടുപോകുന്നവരോടും ഇപ്പോൾ കേരളജനതക്ക് വല്യ സഹതാപമൊന്നും ഉണ്ടാകാൻ സാദ്ധ്യതയില്ല. കേട്ട് മരവിച്ച കുറേ കഥകളുടെ കൂട്ടത്തിൽ ഒന്നുകൂടി, അത്രയേയുള്ളു..!
ഇവിടെ അതല്ല കാര്യം, പ്രധാനവിഷയം വേറൊന്നാണ്.
ജനം ടീ വി ക്ക് കിട്ടിയ പെൺകുട്ടിയുടെ ബലാൽസംഗ ആരോപണത്തിന്റെ വക്കീൽ നോട്ടീസിന്റെ പകർപ്പ്, മറ്റ് മുഖ്യധാരമാദ്ധ്യമങ്ങൾ വാർത്തയാക്കാതിരുന്നതിൽ കമലും മറ്റ് മുൻനിര മാദ്ധ്യമങ്ങളും തമ്മിലുള്ള അന്തർധാരയുടെ ആഴം അളക്കുന്ന ഒന്നാണ്.
തിരുവനന്തപുരത്തെ ഒരു MLA ക്ക് എതിരെ ഒരു വീട്ടമ്മ നല്കിയ പരാതിയുടെ പുറത്ത് കൂടുതൽ അന്വേഷണം നടത്താതെ മുപ്പത് ദിവസത്തോളം ജയിലിലിട്ട നിയമമിവിടെ നിലനിൽക്കുമ്പോൾ, പ്രമുഖയായ നടിയെ നേരിട്ട് പീഢിപ്പിക്കാതിരുന്ന പ്രമുഖ നടനെ മാസങ്ങളോളം ജയിലിലിട്ട നിയമം നിലനിൽക്കുമ്പോൾ കമലിന്റെ കാര്യത്തിൽ ഒരു സാംസ്കാരിക ദല്ലാളും ഇവിടെ ശബ്ദമുയർത്താത്തത് എന്തുകൊണ്ടാണന്ന് ഇവിടുത്തെ പൊതുജനം മനസിലാക്കണം. ഒരു ചാനലിന്റെ വൃത്തികെട്ട ഹണി ട്രാപ്പിൽ മന്ത്രിക്കസേര തെറിച്ച മന്ത്രിയുമുണ്ട് ഈ കേരളത്തിൽ. ഇവരിലൊക്കെ ഒരുപാട് മുകളിലാണ് കമൽ എന്നതാണ് യാഥാർത്ഥ്യം. രാഷ്ട്രീയ സംരക്ഷകരുടെ ഒരു വലിയ കവചംതന്നെ ഇദ്ദേഹത്തിന് ചുറ്റുമുണ്ടെന്ന് പറഞ്ഞാൽ ഒരുപക്ഷേ കമൽപോലും നിഷേധിക്കില്ലായിരിക്കാം..
കമലിന് പകരം സുരേഷ്ഗോപിയോ,രാജസേനനോ, അലി അക്ബറോ ആയിരുന്നെങ്കിൽ മുൻനിര ചാനലുകൾ ഇത് ആഘോഷമാക്കി വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച് ഇവരുടെയൊക്കെ രാഷ്ട്രീയഭാവിയും സിനിമാഭാവിയും തകർത്ത് മൊട്ടയടിച്ച് പുള്ളികുത്തി നാടുകടത്തിയേനേ.. അതാണ് വ്യത്യാസം. യുവ നടനായ ഷെയ്ൻ നിഗത്തിനെതിരെ ഉയർന്ന ആരോപണങ്ങളേപ്പോലും ചാനലുകാർ ആഘോഷമാക്കിയിട്ടുണ്ട്.
ഇതെല്ലാം പോട്ടെ.! സിനിമാ ഫീൽഡിൽ നിന്ന് ആരുടെയെങ്കിലും പ്രതികരണമുണ്ടായോ.! ഇല്ല, ഉണ്ടാവില്ല. കാരണം കമലിന്റെ കയ്യിൽ ഒരു വലിയ ഡയറി ഉണ്ടാവും. ആരൊക്കെ ആരേയൊക്കെ എവിടെവെച്ച് പീഢിപ്പിച്ചിട്ടുണ്ടെന്ന കണക്കാവുമതിൽ. തനിക്കെതിരെ തിരിയാൻ ആരെങ്കിലും തുനിഞ്ഞാൽ ചിലപ്പോൾ ഈ പേരുകളും കണക്കും നാളെ ചാനലുകളിൽ പുതിയൊരു ആഘോഷമാകുകയും പലരുടേയും ഭാവി തുലാസിലാകുകയും ചെയ്യുമെന്ന് അവർക്കൊക്കെ നല്ല ബോദ്ധ്യമുണ്ടാവും..
പാവം” അത്താഴപ്പട്ടിണിക്കാരും ഹരിഛന്ദ്രന്മാരും ജീവിച്ചുപൊക്കോട്ടെ.! നമുക്കെന്തു കാര്യം ല്ലേ..!
https://www.facebook.com/photo.php?fbid=1490806607921065&set=a.107640139571059&type=3
പ്രതികരിക്കാൻ ഇവിടെ എഴുതുക