കോട്ടയം: കോട്ടയത്ത് അഞ്ചിൽ കൂടുതൽ പേർ പൊതു സ്ഥലങ്ങളിൽ കൂട്ടം ചേരുന്നത് നിരോധിച്ചു. ജില്ലയിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
പതിനേഴു പേർക്ക് രോഗം കണ്ടെത്തിയ ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.ആളുകൾക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയെ നേരത്തെ റെഡ് സോണിലേക്ക് മാറ്റിയിരുന്നു. ചില ഇടങ്ങളെ ഹോട്സ്പോട്ടുകളായും പ്രഖ്യാപിച്ചു.
ഗ്രീൻ സോണിൽ ആയിരിക്കെ നൽകിയ ഇളവുകൾ പൂർണമായി പിൻവലിച്ചു കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപെടുത്തിയിരിക്കുന്നത്.
ഹോട്സ്പോട്ടായി പ്രഖ്യാപിച്ച ഇടങ്ങളിൽ അവശ്യ വസ്തുക്കൾ വാങ്ങാൻ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളു. പാചകവാതകം, പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പ് മുതലായവ ഹോട്സ്പോട്ട് ഇടങ്ങളിൽ പ്രവർത്തിക്കും. കണ്ടെയ്ന്മെന്റ് മേഖലയിൽ വീടിന് പുറത്തിറങ്ങാൻ പാടില്ല.
ഹോട്ട്സ്പോട്ട്, കണ്ടെയ്ന്മെന്റ് മേഖല അല്ലാത്ത പ്രദേശങ്ങളിൽ പുതിയ ഇളവുകൾ നൽകിയിട്ടുണ്ട്. അവശ്യ സേവനത്തിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവയിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് അഞ്ചു മണി വരെ പ്രവർത്തിക്കാൻ അനുവാദമുണ്ട്.
ഹോട്ടലുകൾക്ക് വൈകുന്നേരം ഏഴു മണി വരെ പ്രവർത്തിക്കാം. എന്നാൽ ഹോം ഡെലിവറിയും പാഴ്സലും മാത്രമേ അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക