ഇന്ത്യൻ സിനിമയിലെ രണ്ട് മികച്ച നടന്മാരെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലോകത്തിന് നഷ്ടമായത്.രണ്ടു പേരെയും കുറിച്ചുള്ള ഓർമ്മകൾ പങ്കിടുകയാണ് നടൻ ധർമ്മേന്ദ്ര.
‘ഇന്നലെ മുതൽ വിചിത്രമായൊരു നിശബ്ദത തളംകെട്ടി നിൽക്കുന്നു. ഇർഫാൻ ഖാനും ഋഷി കപൂറും പോയതോടെ ഒരു ശൂന്യത അനുഭവിക്കുന്നു’ എന്നാണ് അദ്ദേഹം പറയുന്നത്.
ധർമ്മേന്ദ്രയുടെ വാക്കുകൾ ഇങ്ങനെ:
“അവർ രണ്ടുപേരും കാൻസർ എന്ന രോഗത്തോട് പൊരുതിയവരാണ്.അവർ രണ്ടുപേരും സുഖമായിട്ടിരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്.രണ്ടുപേരും വീണ്ടും അഭിനയിച്ചു തുടങ്ങിയതായിരുന്നു. പക്ഷെ പെട്ടെന്നായിരുന്നുഅവരുടെ വിടപറച്ചിൽ.” ഋഷി കപൂർ തനിക്ക് മകനെ പോലെ ആയിരുന്നു എന്നും നല്ലൊരു സുഹൃത്ത് ബന്ധമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നതെന്ന് ധർമ്മേന്ദ്ര പിടി ഐയോട് പറഞ്ഞു.
കാൻസർ മൂലം ദീർഘ നാളായി ചികിത്സയിലായിരുന്ന ഇർഫാൻ ഖാൻ മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 2018 ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. പിന്നീട് രോഗം ഭേദമായി മടങ്ങിവന്ന ഇർഫാൻ സിനിമയിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ‘അംഗ്രേസി മീഡിയ’മാണ്.
2018 മുതൽ ഋഷി കപൂറും കാൻസറിനുള്ള ചികിത്സയിലായിരുന്നു. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം 2019 സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹം മരിച്ചത്.’ദ ബോഡി’ എന്ന വെബ്സീരീസിലാണ് അവസാനമായി ഋഷി കപൂർ അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക