ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 വ്യാപിച്ചതോടെ നാട്ടിലേക്ക് പുറപ്പെട്ട നാല് മലയാളികള്‍ പാതിവഴിയില്‍. മലപ്പുറം സ്വദേശികളാണ് നാലുപേരാണ് കടയുടമ കട പൂട്ടിപ്പോവുകയും താമസസ്ഥലത്തുനിന്ന് ഇറക്കിവിടുകയും ചെയ്തതോടെ പെരുവഴിയിലായത്. നൂറ് കിലോമീറ്ററോളം ലോറിയിലും മറ്റ് വാഹനങ്ങളിലുമായി നാട്ടിലേക്കുള്ള യാത്ര തുടങ്ങിയെങ്കിലും പാതിവഴിയില്‍ ഇറങ്ങേണ്ടിവന്നു ഇവര്‍ക്ക്. മാതൃഭൂമി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ചെന്നൈയില്‍ ജ്യൂസ് കടയിലെ തൊഴിലാളികളായിരുന്നു നാല് പേരും. നാട്ടിലേക്ക് മടങ്ങാന്‍ മാര്‍ഗങ്ങളൊന്നും കാണാതെ ദേശീയ പാതയ്ക്കരികില്‍ ഭക്ഷണവും വെള്ളവുമില്ലാതെയിരിക്കുകയാണ് ഇവരെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. തിരൂര്‍ സ്വദേശികളായ ഷഫീക്, സ്വാലിഹ്, മന്‍സൂര്‍, ഫാരിസ് എന്നീ യുവാക്കളാണ് കുടുങ്ങിയിരിക്കുന്നത്.
വാഹനം വാടകയ്ക്ക് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ വാടകയാണ് ആവശ്യപ്പെടുന്നത്. പണം മുന്‍ കൂറായി നല്‍കുകയും വേണം. അതിനുള്ള പണം കയ്യിലില്ലെന്നും ഇവര്‍ പറയുന്നു. പൊലീസുകാര്‍ പോലും ശ്രദ്ധിക്കാതെ പോവുകയാണെന്നും ഇവര്‍ പറഞ്ഞു.
താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള പച്ചക്കറിക്കാരന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇദ്ദേഹത്തിന്റെ കടയില്‍ പോവുകയും ചെയ്തിരുന്നു. ഇതോടെ വീട്ടുടമസ്ഥന് നിര്‍ബന്ധിച്ച് പുറത്താക്കുകയായിരുന്നെന്നു. ചെന്നെയില്‍ പലയിടങ്ങളിലായി പലരും തങ്ങളെപ്പോലെ കുടുങ്ങിപ്പോയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക