തിരുവനന്തപുരം : കാലാവസ്ഥാ പ്രവചനത്തിന് കേന്ദ്ര ഏജന്‍സി മാത്രം പോരെന്ന് കേരളം. നാല് സ്വകാര്യ കമ്പനികളില്‍നിന്നു കൂടി പ്രവചനങ്ങള്‍ സ്വീകരിക്കും. സ്കൈമെറ്റ്, വിന്‍ഡി, ഐബിഎം, എര്ത് നെറ്റ്വര്ക്സ് എന്നിവയ്ക്കാണ് ചുമതല. ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 10% ഇതിനായി വിനിയോഗിക്കും.കേരളത്തിൽ 19 വരെ വേനൽമഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പ് പറയുന്നത്.
മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്തിനു സമീപം രൂപം കൊണ്ട ന്യൂനമർദം ശക്തമായി. കാലവർഷം ജൂൺ 5ന് എത്തും. 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ജൂൺ 8നാണു കാലവർഷം തുടങ്ങിയത്.അണക്കെട്ടുകൾ തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികൾ കെഎസ്ഇബി തയാറാക്കി.
ഡാം സുരക്ഷാ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഓരോ മേഖലയ്ക്കും ദുരന്ത നിവാരണ പദ്ധതി തയാറാക്കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ചു ലഘുലേഖ വിതരണം ചെയ്യും. പ്രധാന അണക്കെട്ടുകളിലെ ഷട്ടറുകൾ പരിശോധിച്ചു തുടങ്ങി. വൈദ്യുതി മുടങ്ങിയാലും ഷട്ടറുകൾ പ്രവർത്തിപ്പിക്കാൻ ജനറേറ്ററുകൾ അടക്കം സജ്ജമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക