വാഷിംഗ്ടണ്‍: കൊറോണക്കെതിരായ വാക്സിന് അമേരിക്ക വാണിജ്യാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിനകം പുറത്തിറക്കുമെന്ന് ട്രംപ്. ഇന്നലെ നടത്തിയ പതിവു വാര്‍ത്താ സമ്മേളന ത്തിലാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ ഗവേഷണ പുരോഗതി അറിയിച്ചത്.
ലോകം കാത്തിരിക്കുന്ന വാക്സിന് ഇനി 12 മുതല്‍ 18 മാസത്തെ കാത്തിരിപ്പേ ആവശ്യമുള്ളു എന്നും തങ്ങള്‍ ഏറ്റവും ഫലപ്രദമായ വാക്സിന് ലോകരാജ്യങ്ങള്‍ക്കായി എത്തിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
‘വിജയത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ വാക്സിന് നിങ്ങളുടെ കൈകളിലെത്തും’ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും ട്രംപിന് പിന്നാലെ പ്രസ്താവന ഇറക്കി.
നിലവില്‍ അമേരിക്കയിലെ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗം തലവന്‍ മോണ്കാഫ് സ്ലായോവും സൈനിക മേധാവി ജനറല്‍ ഗുസ്റ്റാവ പേര്ണയും ചേര്‍ന്നാണ്. നിലവില്‍ വാക്സിന് പ്രയോഗിക്കേണ്ടവരെ കണ്ടെത്തിയെന്നും പ്രാഥമിക നടപടികള്‍ ആരംഭിച്ചുവെന്നും എസ്പര് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക