തിരുവനന്തപുരം: കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ധാരണയായിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം, എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നു. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം പക്ഷെ, മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി നല്‍കിയിരിക്കുന്നത്. ഫേഷ്യല്‍ തുടങ്ങുയ മറ്റു പ്രവര്‍ത്തികള്‍ അനുവദിക്കില്ല. അതേസമയം, ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
സംസ്ഥാനത്തെ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും എന്നും അറിയിച്ചു. ബെവ്കോ ഔട്ട്ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്സല്‍ കൗണ്ടറും ബുധനാഴ്ച മുതല്‍ തുറക്കും. സ്കൂളുകളും കോളജുകളും അടച്ചിടണമെന്നാണ് നാലാം ഘട്ട ലോക്ഡൗണിനെക്കുറിച്ചുള്ള കേന്ദ്രനിര്‍ദേശം. അതിനിലാണ് പരീക്ഷകളും സംസ്ഥാനത്ത് മാറ്റിവെക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക