കാസര്‍കോട്: കാസര്‍കോട് പൈവളിഗെയില്‍ പണി പുരോഗമിക്കുന്ന സൗരോര്‍ജ പ്ലാന്റിന്റെ പദ്ധതി പ്രദേശത്തു നിന്നാണ് 36 മുട്ടകളുമായി അടയിരിക്കുന്ന പെരുപാബി കണ്ടെത്തിയത്. മൂന്നാഴ്ച്ചോളം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്തു സൗകര്യങ്ങള്‍ ഒരുക്കി. ഇതോടെ പരിസ്ഥിതി ദിനത്തില്‍ പെരുപാബിന് മുട്ടകള്‍ വിരിഞ്ഞു കാട്ടിലേക്ക് പറഞ്ഞയച്ചു. മൂന്നാഴ്ചയോളം മുട്ടകള്‍ വിരിയാനായി സൗകര്യങ്ങളൊരുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് കുഞ്ഞുങ്ങളെ കാട്ടിലേക്ക് തുറന്നുവിട്ടു.
ആഴ്ചകള്‍ക്കു മുന്‍പു സൗരോര്‍ജ പദ്ധതിയുടെ നിര്‍മ്മാണത്തിനു കുഴിയെടുക്കുമ്ബോഴാണു തൊഴിലാളികള്‍ പെരുമ്ബാമ്ബ് മുട്ടയിട്ട് അടയിരിക്കുന്നതു കണ്ടത്. മുട്ടകള്‍ നശിപ്പിക്കാതെ അവ മാറ്റാന്‍ തീരുമാനിച്ച നിര്‍മ്മാണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വനംവകുപ്പിനെ സമീപിച്ചു. വനപാലകര്‍ അവിടെ പോയി പരിശോധിച്ചപ്പോള്‍ മുട്ടകള്‍ ഏതാണ്ടു വിരിയാനുള്ള സമയം ആയതായി കണ്ടെത്തി.
60 മുതല്‍ 70 വരെ ദിവസം കൊണ്ടാണു വിരിയുന്നത്. 50 ദിവസത്തില്‍ അധികം പിന്നിട്ടതിനാല്‍ മുട്ടകള്‍ സ്ഥാനം മാറ്റിയാല്‍ നശിച്ചു പോകാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അവിടെ തന്നെ നിലനിര്‍ത്താന്‍ ഡിഎഫ്ഒ പി.കെ.അനൂപ് കുമാറും റേഞ്ച് ഓഫിസര്‍ അനില്‍ കുമാറും നിര്‍ദ്ദേശം നല്കി. ഈ ഭാഗത്തെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി കമ്ബനി ഇതിനോടു സഹകരിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ വനംവകുപ്പ് ജീവനക്കാര്‍ എത്തി നിരീക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി എല്ലാ മുട്ടകളും വിരിഞ്ഞ് പാമ്ബിന് കുഞ്ഞുങ്ങള്‍ പുറത്തു വന്നു. രാത്രി മുട്ടകള്‍ വിരിയാന്‍ തുടങ്ങിയപ്പോള്‍ മഹീന്ദ്ര വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന് ചെയര്മാന് മവീഷ് കുമാറിന്റെ സഹായത്തോടെ പിടികൂടി കാസര്‍കോട് വനംവകുപ്പ് ഓഫിസിലെത്തിക്കുകയും ഇന്നലെ കാട്ടിലേക്ക് തുറന്നു വിടുകയുമായിരുന്നു. മുട്ടകള്‍ വിരിയാന്‍ തുടങ്ങിയപ്പോള്‍ തന്നെ അമ്മ പാമ്ബ് മാളം വിട്ടുപോയിരുന്നു. രണ്ടുദിവസം മുമ്ബാണ് മുഴുവന്‍ മുട്ടകളും വിരിഞ്ഞത്. തുടര്‍ന്ന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പാമ്ബിന് കുഞ്ഞുങ്ങളെ കെട്ടിടത്തില്‍ നിന്ന് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക