ചേട്ടന് ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ ഈ ഡയലോഗ് ഒരു മലയാളിപ്രേക്ഷകനും മറക്കാന്‍ സാധ്യതയില്ല. 1988 ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശത്തിലെ ഈ രംഗത്തില്‍ വേഷമിട്ട ആ നടിയെ അധികമാര്‍ക്കും പരിചയമില്ലെങ്കിലും ഒറ്റ സീനിലൂടെ തന്നെ അവര്‍ മലയാളികളുടെ മനസില്‍ പതിഞ്ഞ മുഖമായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം. ആളൂര്‍ എല്‍സി എന്ന ആ കലാകാരി ഇപ്പോള്‍ തന്റെ അന്നത്തെ അഭിനയജീവിതത്തിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ്.
നാടക രംഗത്തു നിന്നും സിനിമയിലേക്കിത്തിയ എല്‍സി നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒരു കാലം കഴിഞ്ഞാല്‍ പിന്നെ സിനിമയില്‍ അങ്ങനെ കാണാറില്ല കുടുംബവും കുഞ്ഞുകുട്ടി പരാതീനതകളുമായി അവര്‍ അരങ്ങില്‍ നിന്ന് മാറും. എല്‍സിയും ചെയതത് അതുതന്നെയാണ്.
സിനിമയോ സിനിമാക്കാരെയോ അറിയുകപോലുമില്ലാതിരുന്ന കാലത്താണ് പട്ടണപ്രവേശത്തില്‍ ശ്രീനിവാസനൊപ്പം ഒരു കോമ്പിനേഷന്‍ സീന്‍ അഭിനയിക്കാന്‍ എല്‍സിക്ക് അവസരം ലഭിക്കുന്നത്. താന്‍ ആ വീട്ടിലെ യഥാര്‍ത്ഥ അടുക്കളക്കാരനൊപ്പമാണ് അഭിനയിക്കുന്നത് എന്നാണ് എല്‍സി ആദ്യം കരുതിയത്. സെറ്റിലാകെ ചിരി പടര്‍ത്തിയ രംഗമായിരുന്നു അത് എന്നും എല്ലവരും തന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ പരിഭ്രമമാണ് തോന്നിയതെന്നും എല്‍സി ഓര്‍ക്കുന്നു.
പിന്നീടാണ് മലയാളസിനിമയിലെ തന്നെ അഭിവാജ്യഘടകമായ താരം ശ്രീനിവാസനൊപ്പമാണ് താന്‍ അഭിനയിക്കുന്നത് എന്ന് എല്‍സി മനസിലാക്കുന്നത്. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നെത്തിയ എല്‍സിക്ക് സിനിമ ഒരു വഴികാട്ടിയാവുകയായിരുന്നു. ഇനിയും സിനിമയില്‍ പറ്റാവുന്ന വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് പറയുകയാണ് നിഷ്കളങ്കമായ ചിരിയോടെ എല്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക