കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ശരീരം അലങ്കാരത്തിനായി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് . പാലക്കാട്ടെ ഗര്‍ഭിണിയായ ആനയുടെ ദാരുണമരണത്തിന്റെ പശ്ചാത്തലത്തിലാണ് വയനാട് കളക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പടക്കം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് തീരുമാനം.
വയനാട് കളക്ടറുടെ ചേംബര്‍ വര്‍ഷങ്ങളായി അലങ്കരിക്കുന്നത് ഈ ആനക്കൊമ്ബുകളാണ്. ആനക്കൊമ്ബ് കൈവശം വയ്ക്കാന്‍ വനംവകുപ്പിന്റെ പ്രത്യേക ലൈസന്‍സ് വേണം. വയനാട് കളക്ടറേറ്റില്‍ ആനക്കൊന്പ് പ്രദര്‍ശിപ്പിക്കാന്‍ വനംവകുപ്പ് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വിവരാവകാശനിയമപ്രകാരമുള്ള മറുപടി. ഇത് വന്യജീവി സംരക്ഷണ നിയമങ്ങള്‍ക്ക് വിരുദ്ദമായ നടപടിയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക