സൗരവ് ഗാംഗുലിയുടേയും വിരാട് കോഹ്ലിയുടേയും ക്യാപ്റ്റന്‍സി ശൈലിയെ താരതമ്യം ചെയ്ത് ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് രംഗത്ത്. കോഹ്ലിയും ഗാംഗുലിയും ക്യാപ്റ്റൻസിയിൽ സാമ്യതകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രസാദ് കോഹ്ലിയാണ് കൂടുതല്‍ അഗ്രസീവ് ശൈലി പുറത്തു കാണിക്കുന്നതെന്നും പറയുന്നു.
ടീമിനെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ ദാദയ്ക്കു സാധിച്ചു. അസാധാരണമായ നേതൃമികവ് സൗരവിനുണ്ടായിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. പ്രസാദ് പറയുന്നു. സൗരവിന്റെ പോരായ്മകളിലൊന്ന് ഫിറ്റ്നസിന്റെ അഭാവമായിരുന്നു. രണ്ടാമത്തേത് ഫീല്‍ഡിങില്‍ അത്ര മിടുക്കനല്ലായിരുന്നു. അത്തരമൊരു ഘട്ടത്തില്‍ മികച്ച ക്യാപ്റ്റനാവുകയെന്നതായിരുന്നു പ്രധാനം. അതു സൗരവ് എല്ലാവര്ക്കും കാണിച്ചു തന്നു. പ്രസാദ് ചൂണ്ടിക്കാട്ടുന്നു.
സൗരവ് വികാരങ്ങള്‍ എല്ലായ്പ്പോഴും പുറത്തു കാണിച്ചിരുന്ന താരം അല്ലായിരുന്നു. ചുരുക്കം ചില സന്ദര്‍ഭങ്ങളിലാണ് അദ്ദേഹം വളരെ വൈകാരികമായി പെരുമാറിയിട്ടുള്ളത്. പക്ഷെ ഉള്ളില്‍ ആ അഗ്രസീവ് ശൈലി ഉണ്ടായിരുന്നു. അതു നിയന്ത്രിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ കോഹ്ലി അങ്ങനെയല്ല. വളരെ അഗ്രസീവും എല്ലായ്പ്പോഴും വികാര പ്രകടനം നടത്തുകയും ചെയ്യുന്ന താരമാണ്. ഈ അഗ്രഷനാണ് കോഹ്ലിയുടെ ശക്തി. പ്രസാദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക