വനിതാ വികസനത്തിനും ശിശുക്ഷേമത്തിനും വേണ്ടിയാണ് സര്‍ക്കാർ വനിത ശിശു വികസന വകുപ്പ് രൂപീകരിച്ചത്. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണത്തിനുതകുന്ന പരിപാടികള്‍ ആവിഷ്ക്കരിക്കുക, ലിംഗപരമായ വിവേചനം തടയുക, അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുക, കഴിവുകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നിയമപരവും സ്ഥാപനപരവുമായ സഹായം നല്‍കുക എന്നിവ ഈ വകുപ്പിന്റെ ചുമതലയില്‍പ്പെടും.
അങ്കണവാടി സേവനങ്ങള്‍, കേന്ദ്ര സംസ്ഥാന ന്യൂട്രീഷ്യന്‍ പോളിസികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ഹോമുകള്‍, മഹിളാമന്ദിരങ്ങള്‍, ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍, റസ്ക്യൂ ഹോം, ആഫ്റ്റര്‍കെയര്‍ ഹോം, വണ്‍ സ്റ്റോപ്പ് സെന്ററുകള്‍, എന്റെ കൂട്, വണ്‍ ഡേ ഹോം തുടങ്ങിയവയാണ് വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ളത്.
എല്ലാ ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളിലും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വനിത ശിശുവികസന വകുപ്പ് 38.35 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി. 14 ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നിലവിലെ ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. നിലവിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകകരണങ്ങളും സര്‍ക്കാരിന്റെ സി.പി.ആര്.സി.എസ്. പോര്‍ട്ടലില്‍ നിന്നും വാങ്ങുന്നതിനാണ് തുകയനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക