ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത് ആണികള്‍ ചെയ്ത് പിടിപ്പിച്ച ഇരുമ്ബുവടികളുപയോഗിച്ച്. ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല ചെയ്യപ്പെട്ട സ്ഥലത്തു നിന്നും പിടിച്ചെടുത്തവയാണ് ഈ ആയുധങ്ങള്‍. അപരിഷ്കൃതമായ ഈ ആയുധപ്രയോഗത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.
നിരായുധരായ സൈനികരെയാണ് ചൈന കൊലപ്പെടുത്തിയത്. നീതിരഹിതമായ ഈ പ്രവൃത്തി രാജ്യത്ത് വലിയ രോഷമുയര്‍ത്തിയിട്ടുണ്ട്.
ഇതിനിടെ ചൈനയ്ക്കെതിരെ ഉല്പന്ന ബഹിഷ്കരണ നീക്കം സര്‍ക്കാര്‍ തലത്തില്‍ തന്നെ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങള്‍ക്കു കീഴിലെ എല്ലാ സ്ഥാപനങ്ങളും ഇന്ത്യന്‍ നിര്‍മിത ഉല്പന്നങ്ങള് മാത്രമേ വാങ്ങാവൂ എന്ന നിബന്ധന ടെലികോം മന്ത്രാലയം വെച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ തുടങ്ങിയ സ്ഥാപനങ്ങളോടാണ് ടെലികോം മന്ത്രാലയം ചൈനീസ് ഉല്പന്നങ്ങളില് നിന്നും സേവനങ്ങളില്‍ നിന്നും മാറാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 4ജി അപ്ഗ്രഡേഷന് പരിപാടിയുടെ ഭാഗമായുള്ള വാങ്ങലുകളില്‍ ചൈനീസ് കമ്ബനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇത് റദ്ദ് ചെയ്യപ്പെടും.
അതെസമയം ചൈനയുമായുള്ള സംഘര്‍ഷം രമ്യമായി പരിഹരിക്കാനുള്ള ശ്രമം ഇന്നലെയും പരാജയപ്പെട്ടു. മേജര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ഇന്നലെ രാത്രി കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചിരുന്നു. തിങ്കളാഴ്ചത്തെ ആക്രമണങ്ങള്‍ക്ക് ശേഷം ഇത് രണ്ടാം തവണയാണ് മേജര്‍ ജനറല്‍മാര്‍ ചര്‍ച്ച നടത്തുന്നത്. എന്നാാല്‍ ഇരു ചര്‍ച്ചകളിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ചര്‍ച്ച ഇന്നും തുടരുമെന്നാണ് സൂചന. പ്രദേശത്ത് നേരത്തെ നിലനിന്ന അവസ്ഥ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച നടന്നത്. ഇക്കാര്യത്തില്‍ ഈ മാസം ആറിന് നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കുന്നതടക്കമുള്ള വിഷയങ്ങളാണ് മേജര്‍ ജനറല്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന.
ഇന്നലെ വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്നം വഷളാവാത്ത രീതിയില്‍ പരിഹരിക്കാന്‍ ധാരണയിലെത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് വീയും നടത്തിയ ചര്‍ച്ചയില്‍ ഉത്തരവാദിത്തത്തോടെ പ്രശ്നം പരിഹരിക്കാനായിരുന്നു തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക