ഹരിപ്പാട്: കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ ഹര്‍ഷ എന്ന 13കാരി വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമാണ് തൃക്കുന്നപ്പുഴ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിന്‍സ് നിയമ പ്രകാരം ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് ഇവരെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്.
കഴിഞ്ഞ 14-ാം തീയതിയായിരുന്നു ഹര്‍ഷ ജീവന് ഒടുക്കിയത്. എന്നാല്‍ പഠിക്കാത്തതിനെ തുടര്‍ന്ന് താന്‍ ഹര്‍ഷയെ മര്‍ദ്ദിച്ചിരുന്നെന്ന് അമ്മ പോലീസിനോട് വെളിപ്പെടുത്തി. കുട്ടി മരിക്കുന്നതിന്റെ തലേ ദിവസവും ഇക്കാര്യം പറഞ്ഞ് മര്‍ദ്ദിച്ചു. ഉറങ്ങുന്നതിന് മുമ്പ് മകള്‍ക്ക് ഉമ്മ നല്കുന്ന ശീലം ഉണ്ടായിരുന്നു. എന്നാല്‍ മരിക്കുന്നതിന്റെ തലേന്ന് വഴക്കിട്ടതിനാല്‍ ഉമ്മ നല്‍കിയില്ല. പഠിക്കാത്തതിനാല്‍ ഹര്‍ഷയെ, ബന്ധം പിരിഞ്ഞുപോയ പിതാവിന്റെ അടുത്ത് ആക്കുമെന്നു പറഞ്ഞിരുന്നതായും അശ്വതി പൊലീസിനോട് വെളിപ്പെടുത്തി. പഠിക്കുന്നതിനിടെ ഉറങ്ങിയതിന് വഴക്ക് പറഞ്ഞിരുന്നത് അശ്വതി സമ്മതിച്ചതായും സി.ഐ ആര്.ജോസ് പറഞ്ഞു. അശ്വതി ഹര്‍ഷയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക