കേരളത്തില്‍ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന് രോഗലക്ഷണം പ്രകടമല്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നു എന്നതാണ്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഇത്തരം കേസുകള്‍ ഉണ്ടാകുന്നു. രാജ്യത്തെയും ലോകത്തെയും ശരാശരിയുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരളത്തിലേത് താരതമ്യേന കുറവാണ്. അതില്‍ ആശ്വസിച്ച് അയഞ്ഞ ജീവിതം തുടര്‍ന്നാല്‍ വലിയ വിപത്ത് വന്നേക്കാമെന്നും ആരോഗ്യ വിദഗ്ധരും സംസ്ഥാന സര്‍ക്കാരും മുന്നറിയിപ്പ് നല്കുന്നു.
കൊവിഡ് പകര്‍ച്ച വ്യാധിയില്‍ ലോകത്ത് എല്ലായിടത്തും 60 ശതമാനം കേസുകളിലും രോഗ ലക്ഷണം വളരെ ലഘുവോ പുറത്ത് പ്രകടിപ്പിക്കാത്തതോ ആണ്. 20 ശതമാനം കേസുകളില്‍ ലക്ഷണം മിതമായ രീതിയില്‍ കാണുന്നു. തീവ്രമായി തോതില്‍ ലക്ഷണം കാണിക്കുന്നത് ബാക്കിയുള്ള 20 ശതമാനത്തിലാണ്. അവരില്‍ 5 ശതമാനത്തില്‍ താഴെയാണ് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യേണ്ടിവരുന്നത്. രോഗ ലക്ഷണം പുറത്തുകാണിക്കാത്തവരില്‍ നിന്ന് രോഗ പകര്‍ച്ചയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിദഗ്ധരുടെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഇത് ആവര്‍ത്തിക്കുന്നു. ശതമാന കണക്കുകളിലെ അന്തരം പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഗൗരവം കുറക്കേണ്ടതല്ല. ഇത്തരം കേസുകള്‍ കേരളത്തില്‍ സാരമായ പ്രശങ്ങള്സൃഷ്ടിക്കാന് ഇടയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ലക്ഷണമില്ലാത്ത കൊവിഡ്
ലക്ഷണങ്ങള്‍ കാണിക്കാത്തവരും ലാബുകളില്‍ നടത്തുന്ന പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നതുമാണ് അസിംപ്റ്ററ്റമാറ്റിക് (ASYMPTOMATIC) കൊവിഡ് എന്നാണ് രോലോകാരോഗ്യ സംഘടനയുടെ നിര്‍വചനം. ഇന്‍കുബേഷന്‍ കാലയളവ്, അല്ലെങ്കില്‍ രോഗം ബാധിച്ച ശേഷം രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ ഒരു വ്യക്തി എടുക്കുന്ന സമയം എന്നിവയാണ് രോഗലക്ഷണത്തിന് മുമ്ബുള്ള ഘട്ടം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ കാലയളവില്‍ വൈറസ് വാഹകര്‍ക്ക് ഇത് മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ കഴിയും.
അസിംപ്റ്റോമാറ്റിക് അല്ലെങ്കില്‍ പ്രീ-സിംപ്റ്റോമാറ്റിക് കേസുകള്‍ പകര്‍ച്ചവ്യാധിയാണോ എന്ന് ആരോഗ്യ വിദഗ്ധര്‍ ഇതുവരെ ഉറപ്പിട്ടില്ല. ചിലര്‍ പറയുന്നത് ഇതുവരെയുള്ള ഡാറ്റകള്‍ സൂചിപ്പിക്കുന്നത് അത്തരം കേസുകളില്‍ ഒരുപക്ഷേ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നാണ്.
തെലങ്കാനയിൽ രോഗം ഭേദമായിട്ടും ആശുപത്രിയിലുള്ളവരെ ബന്ധുക്കൾ വീടുകളിലേക്ക് തിരിച്ചു കൊണ്ടുപോകുന്നില്ല
പ്രീ-സിംപ്റ്റോമാറ്റിക് വാഹകര്‍ പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നു എന്ന് ലോകാരോഗ്യ സംഘടന സമ്മതിക്കുന്നു. ഇതുവരെ തെളിവുകള്‍ കുറവാണെങ്കിലും ആ സാധ്യത ഡബ്ല്യൂഎച്ച്ഒ തള്ളിക്കളയുന്നില്ല. എങ്കിലും ഇങ്ങനെ പകര്‍ന്നു എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഏപ്രിലില്‍ ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
ചൈനയുടെ അനുഭവം എന്ത്?
വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 ആദ്യഘട്ടത്തില്‍ അവിടെ 83,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിലൊന്നും രോഗലക്ഷണില്ലാത്ത കൊവിഡ് കേസുകളെ പ്രത്യേകം പറഞ്ഞിരുന്നില്ല. മാര്‍ച്ച് 31 ന് ശേഷം ചൈന ഇത് പ്രത്യേകം തിട്ടപ്പെടുത്താന്‍ തുടങ്ങി. ബീജിങ്ങില്‍നിന്ന് വിവരങ്ങള്‍ കൃത്യമായി പുറത്തേക്ക് വരാഞ്ഞത് രോഗവ്യാപനത്തിന്റെ സ്വഭാവം ലോകത്തിന് മനസ്സിലാക്കാന്‍ പ്രയാസമായി എന്ന വിമര്‍ശനം ശക്തമാണ്. കണക്കുകള്‍ തിട്ടപ്പെടുത്തിയ ശേഷം മാര്‍ച്ച് 30 മുതല്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ചൈനയില്‍ 1541 എണ്ണം രോഗലക്ഷണമില്ലാത്ത കൊവിഡ് കേസുകള്‍ ആയിരുന്നുവെന്ന് ഈ മാസം ആദ്യം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വുഹാനിലെ രോഗ വ്യാപനവും ഇതില്‍ ലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ കൊവിഡ് സ്ഥിരീകരിച്ചതും താരമത്യം ചെയ്തപ്പോള്‍ ലക്ഷണമില്ലാത്തവരില്നിന്ന് പടരുന്നത് കുറവാണ് എന്നായിരുന്നു വിലയിരുത്തല്‍.
ഏഷ്യയില്‍ മറ്റിടങ്ങിളില്‍ എങ്ങനെ?
ഏഷ്യയിലെ മൊത്തം സ്ഥിതി മറിച്ചാണ്. ലക്ഷണം പ്രകടമാകാത്തവരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് അശങ്കയേറ്റുന്ന വസ്തുതയാണ്. വിയറ്റ്നാമില്‍ 300 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ ഇതില്‍ 37 ശതമാനവും പ്രകടമായ രോഗലക്ഷണം ഇല്ലാത്തവയായിരുന്നു. ലക്ഷണമില്ലാത്ത കൊവിഡ് വ്യാപകമാണെന്നും രണ്ടുപേരില്‍നിന്ന് ഏറ്റവും ചുരുങ്ങിയത് നാലുപേരിലേക്ക് ഇത് പടര്‍ത്തുന്നു എന്നുമാണ് ഇതിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍.
തെക്കന്‍ കൊറിയ മറ്റൊരു ഫലമാണ് നല്‍കിയത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 20-30 ശതമാനം രോഗലക്ഷണമില്ലാത്തവയായിരുന്നു. ഇന്‍ക്യൂബേഷന്‍ കാലയളവില്‍ വൈറസ് വ്യാപന സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞതായിരുന്നു. പക്ഷെ ലക്ഷണം പ്രകടമാക്കാത്തവയില് വ്യാപന തോത് കുറവാണ് എന്നാണ് കൊറിയയിലെയും അനുഭവം. തെക്കുകിഴക്കേ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സിംഗപ്പൂരില്‍ ഈ കണക്കെടുപ്പുണ്ടായില്ല. അതുകൊണ്ടുതന്നെ രോഗവ്യാപനത്തിന്റെ യഥാര്‍ഥ സാഹചര്യം മനസ്സിലാക്കാന്‍ സാധിക്കാതെ വന്നു. ഫിലിപ്പൈന്‍സില്‍ 13 ശതമാനം പേര്‍ക്ക് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയാണ് രോഗം സ്ഥിരീകരിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 19,000 കേസുകള്‍ ഇത്തരത്തില്‍ അവിടെ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ സാഹചര്യങ്ങള്‍
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) രാജ്യത്ത് അസിംപ്റ്റോമാറ്റിക് കേസുകളുടെ വ്യാപ്തി സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് നല്‍കുന്നത്. രാജ്യത്തെ കൊവിഡ് രോഗികളില്‍ 69% പേരും അംസിപ്റ്റോമാറ്റിക് (രോഗലക്ഷണം ഇല്ലാത്തവ) ആണെന്ന് ഐസിഎംആറിലെ പകര്‍ച്ചവ്യാധികളുടെ തലവന്‍ ഡോ. ആര്. ആര്. ഗംഗാഖേദ്കര്‍ പറഞ്ഞിരുന്നു. ആകെ 40,184 രോഗികളെ ഏപ്രിലില്‍ ഇങ്ങനെ കണക്കാക്കി. മൊത്തം കണക്കില്‍ 28 ശതമാനമാണെന്ന് ഇത്തരത്തില്‍ വരുന്നതെന്ന് പിന്നീട് ഐസിഎംആറിന്റെ പഠനം വന്നു.രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം പിന്നീട് കുതിച്ചുയര്‍ന്നു. ലക്ഷണമില്ലാത്തവ എത്രയെന്ന് പിന്നീട് വ്യക്തമായി പറത്തുവിട്ടില്ലെങ്കിലും ഈ സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക