കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര് കുഴഞ്ഞുവീണു മരിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മൂന്ന് വീതം മരണം റിപ്പോർട്ട് ചെയ്തു. കഠിനമായ ചൂടില്‍ നിർജലീകരണം സംഭവിക്കുന്നത് കുഴഞ്ഞു വീഴാനുള്ള ഒരു കാരണമെന്ന് വിദഗ്ധർ പറയുന്നു.
പാലക്കാട് മൂന്ന് പേരാണ് കുഴഞ്ഞ് വീണ് മരിച്ചത്. വിളയോടിയില് വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെയാണ് വയോധികനായ വിളയോടി പുതുശ്ശേരി കുമ്പോറ്റയില്‍ കണ്ടന്(73) മരിച്ചത്. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ തേന്‍കുറിശ്ശി സ്വദേശി ശബരി(32) ആണ് മറ്റൊരാള്‍. വോട്ട് ചെയ്യാനെത്തിയ ശബരി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ മരണവും സംഭവിച്ചു.
ഒറ്റപ്പാലത്ത് രാവിലെ വോട്ട് ചെയ്യാനെത്തിയ ചുനങ്ങാട് വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്(68) ആണ് മരിച്ചവരില്‍ മറ്റൊരാള്‍. വോട്ട് ചെയ്ത ശേഷമാണ്ചന്ദ്രനും കുഴഞ്ഞുവീണത്.
മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇദ്ദേഹം.
ബൂത്തില്‍ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷം വോട്ട് ചെയ്ത് മടങ്ങവെയാണ് ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) കുഴഞ്ഞുവീണ് മരിച്ചത്. കോഴിക്കോട് തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തിലാണ് വിമേഷ് വോട്ട് രേഖപ്പെടുത്തിയത്.
കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് അനീസ് അഹമ്മദ് (70) കുഴഞ്ഞു വീണതിന് പിന്നാലെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 16ാം നമ്പര്‍ ബൂത്തിന് സമീപത്ത് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക