കൊല്ലം:ഓജോ ബോർഡ് കളിക്കുന്നതിനിടെ കൂട്ടുകാരിക്ക് ബാധ കയറിയെന്നും മരിച്ചെന്നും ഭയന്ന 12 വയസ്സുകാരി വീട് വിട്ടിറങ്ങിയത് പരിഭ്രാന്തി പരത്തി. ഒടുവിൽ നാല് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.
കളിക്കിടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി മരിച്ചതായി അഭിനയിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കൂട്ടുകാരി മരിച്ചെന്നു കരുതിയ പെണ്‍കുട്ടി ഇതിന്റെ ഞെട്ടലില്‍ വീട് വിട്ടിറങ്ങുകയായിരുന്നു.
ടിക് ടോക് പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുമായി യൂട്യൂബ്
കണ്ണനെല്ലൂര്‍ പങ്കോണത്തായിരുന്നു സംഭവം. നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രാത്രി ഏഴരയോടെ ചേരിക്കോണത്തുനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
റോഡിലൂടെ പെണ്‍കുട്ടി തനിച്ച് നടന്നുപോകുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക