കൊവിഡിനിടെ തിരിച്ചടിയായി ‘ഡെങ്കിപ്പനി’യും. കൊവിഡ് 19 മഹാമാരിക്കിടെ സിംഗപ്പൂരില്‍ ‘ഡെങ്കു’ കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഈ വര്‍ഷം ഇതുവരെ മാത്രം 14,000ത്തിലധികം ‘ഡെങ്കു’ കേസുകളാണ് സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 16 മരണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
സിംഗപ്പൂരിലെ അവസ്ഥ മാത്രമല്ല മിക്ക ഏഷ്യന്‍ രാജ്യങ്ങളിലേയും അവസ്ഥ, വരും സീസണുകളില്‍ മോശമാകുമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ഡെങ്കിപ്പനിയുടെ കാര്യത്തില്‍ ലോകത്താകമാനം വമ്പന്‍ വര്‍ധനവാണ് സമീപവര്‍ഷങ്ങളിലുണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതിവര്‍ഷം 10 മുതല്‍ 40 കോടി വരെ ‘ഡെങ്കു’ കേസുകളാണ് ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇതും ലോകാരോഗ്യ സംഘടനയുടെ കണക്ക് തന്നെ. അതായത് ആകെയുള്ള ജനസംഖ്യയുടെ പകുതി പേരും ‘ഡെങ്കു റിസ്ക്’ നേരിടുന്നുവെന്ന് സാരം.’ഡെങ്കു’, ‘സിക’, ‘ചിക്കുന്‍ ഗുനിയ’, ‘മഞ്ഞപ്പനി’ എന്നീ രോഗങ്ങള്‍ പരത്തുന്നത് ‘ഈഡിസ്’ വിഭാഗത്തില്‍ പെണ്‍കൊതുകുകളാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഈ കൊതുകുകള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂല സാഹചര്യം ഒരുക്കുന്നു.
ഏതെങ്കിലും തരത്തില്‍ ഫലപ്രദമായ പ്രതിരോധമൊരുക്കിയില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന വലിയ ഭീഷണി ‘ഡെങ്കിപ്പനി’ ആയിരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക