തിരുവനന്തപുരം : സ്വര്‍ണക്കടത്തിന്റെ കേന്ദ്രമെന്നാണ് തിരുവനന്തപുരം വിമാനത്താവളത്തെ കസ്റ്റംസും ഡിആര്‍ഐയും വിശേഷിപ്പിക്കുന്നത്. കോവിഡിനു മുന്‍പ് പ്രതിദിനം 25 കിലോ സ്വര്‍ണമെങ്കിലും ഈ വിമാനത്താവളത്തിലൂടെ കടന്നുപോയിരുന്നതായാണ് അധികൃതരുടെ നിഗമനം.
മറ്റു വിമാനത്താവളങ്ങളില്‍നിന്നും വ്യത്യസ്ഥമായി, ‘നിശബ്ദമായ’ വിമാനത്താവളത്തിന്റെ പ്രത്യേകതകളാണ് കടത്തുകാര്‍ മുതലെടുക്കുന്നത്. നഗരത്തിനകത്താണ് വിമാനത്താവളം. തിരക്കുള്ള സ്ഥലമായതിനാല്‍ സ്വര്‍ണം മറ്റു സംഘങ്ങള്‍ തട്ടിയെടുക്കാന്‍ സാധ്യത കുറവാണ്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി സ്വര്‍ണം ഒളിപ്പിക്കാം. അതിര്‍ത്തി വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്താം. കേരളത്തിലെ മറ്റു വിമാനത്താവളങ്ങള്‍ക്കൊന്നും ഈ പ്രത്യേകതകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക