സ്വര്‍ണ്ണക്കടത്തുകാരിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് പിന്നാലെ അവധിയില്‍ പ്രവേശിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇതിനു പിന്നാലെയാണ് അവധിയില്‍ പ്രവേശിക്കാനുള്ള അപേക്ഷ ശിവശങ്കര്‍ നല്‍കിയിരിക്കുന്നത്. ആറ്മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന.
യു.എ.ഇ. കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്ന ആരോപണം ശക്തമാകുന്നതോടെയാണ് ശിവശങ്കറിനെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയരായ കേസില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകാണ്. സംസ്ഥാന വ്യാപകമായാണ് കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. കൊല്ലത്തും കോട്ടയത്തും ഇടുക്കിയിലും കോവിഡ് ചട്ടങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധത്തിനിറങ്ങി. വിവിധയിടങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോട്ടയം ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ 50ല്‍ അധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രതിഷേധം ഉദ്ഘാടനം നടന്നത്. എസ് പി ഓഫീസിലേക്ക് നടന്ന യുമോര്‍ച്ച മാര്‍ച്ചിലും അന്‍പതിലധികം പേര് പങ്കെടുത്തിരുന്നു. കോവിഡ് ചട്ടങ്ങള്‍ പ്രതിഷേധക്കാര്‍ മറികടന്നെങ്കിലും പൊലീസ് ഇവരെ പിരിച്ച് വിടാന്‍ തയ്യാറായില്ല.
ഐടി സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്താണ്, സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ ഉന്നത പദവിയില്‍ നിയമിച്ചത് എന്നാണ് ശിവശങ്കരനെതിരെ ഉയര് ന്ന ആക്ഷേപം. കൂടാതെ ഐടി സെക്രട്ടറി സ്വപ്നയുടെ ഫ്ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നും ആരോപണമുണ്ട്. പലകാര്യങ്ങള്‍ക്കും സ്വപ്ന ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നതായി സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ശിവങ്കറിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനം സാധ്യതയുണ്ട്. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ഇപ്പോഴുള്ളത്. അതിനിടെ ശിവശങ്കറിന് വേണ്ടി കിഫ്ബിയിലെ ഉന്നതന് സജീവ ഇടപെടല്‍ നടത്തിയിരുന്നു. ശിവശങ്കറിനെ സസ്പെന്റ് ചെയ്യാതിരിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക