ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളമാണ് അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തത്. സിനിമകളിൽ നിന്ന് സഞ്ജയ് ലീല ബൻസാലി സുശാന്തിനെ ഒഴിവാക്കിയിരുന്നെന്നും ഇത് സുശാന്തിൽ മാനസിക സമ്മർദ്ധം ഉണ്ടാക്കിയിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു
ധോണിക്ക് പിറന്നാള്‍ ആശംസ; സ്പെഷല്‍ വീഡിയോയുമായി മകള്‍ സിവ
ബൻസാലിയുടെ ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കാനുള്ള കാരണമാണ് പ്രധാനമായും പൊലീസ് ചോദിച്ചറിഞ്ഞത്. തന്റെ നാലു സിനിമകളിൽ നിന്ന് സുശാന്തിനെ നീക്കിയിട്ടുണ്ടെന്ന് ബൻസാലി പൊലീസിനോട് സമ്മതിച്ചു. താരത്തിന് മറ്റ് തിരക്കുകൾ ഉണ്ടായിരുന്നു എന്നും ഡേറ്റ് പ്രശ്നം ആയതിനാലാണ് അദ്ദേഹത്തെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചരിത്രം കുറിച്ച് യൂട്യൂബ് ലൈക്കുകൾ..; അവഞ്ചേഴ്സിനെ മറികടന്ന് ‘ദിൽ ബേച്ചാര’ ട്രെയിലർ
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ ഒരു അഭിഭാഷകൻ ക്രിമിനൽ പരാതി നൽകിയിരുന്നു. സൽമാൻ ഖാനൊപ്പം സംവിധായകൻ കരൺ ജോഹർ, ആദിത്യ ചോപ്ര, സാജിദ് നാദിയാവാല, സഞ്ജയ് ലീലാ ബൻസാലി, ഏക്ത കപൂർ, സംവിധായകൻ ദിനേഷ്, ഭൂഷൺ കുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക