കോവിഡ് പശ്ചാത്തലത്തിൽ കർശനമായ പെരുമാറ്റച്ചട്ടങ്ങളാണ് ഇത്തവണ മക്കയിൽ നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം ജൂലൈ പത്തൊന്‍പത് മുതല്‍ നിയന്ത്രിക്കും. അനുമതി പത്രങ്ങളുള്ളവർക്ക് മാത്രമായിരിക്കും അന്നു മുതല്‍ പ്രവേശനമുണ്ടാവുക.
ദുൽഖഅദ് 28 അഥവാ ജൂലൈ 19 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ബലിമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും അറവ്ശാലകൾ പ്രവർത്തിപ്പിക്കുന്നതിനുമായി കരാർ ഒപ്പുവെക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. രോഗം ബാധിച്ച മൃഗങ്ങളേയും മറ്റും മക്കയിലേക്ക് ആളുകൾ കടത്തുന്നത് തടയാൻ കാർഷിക വകുപ്പിന് കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കുട്ടികളിലെ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയെ പറ്റി പഠിക്കാൻ ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ സമിതി
ആഫാഖ് കമ്പനിയാണ് കരാറടിസ്ഥാനത്തിൽ ബലിമൃഗങ്ങളെ ഇറക്കുമതി ചെയ്യുക. മനാർ അൽമശാഇർ ലിമിറ്റഡ് കമ്പനിക്കാണ് അറവുശാലകളുടെ നടത്തിപ്പ് ചുമതല. മസ്ജിദുൽ ഹറാമിലും തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക