മുംബൈയിൽ സാകിനാക്കയിൽ താമസിക്കുന്ന ജോൺസൻ ജോസഫാണ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തൃശൂർ എം ജി റോഡിലുള്ള നാഷണൽ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 64 വയസ്സായിരുന്നു. മരണ കാരണം വ്യക്തമല്ല. ഇയാൾ കേരളത്തിലെത്തി നിലവിലെ നിയമമനുസരിച്ചു ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശിയാണ്.
ക്വാറന്റൈനിൽ കഴിയുന്നതിനാൽ ആരോഗ്യ പ്രവർത്തകരും, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും നിരന്തരം ബന്ധപ്പെടുകയും വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ സംശയാസ്പദമായ പെരുമാറ്റങ്ങളൊന്നും കണ്ടിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരും അറിയിച്ചത്.
ഇന്ന് ക്വാറന്റൈൻ കാലാവധി കഴിയുവാനിരിക്കുമ്പോഴായിരുന്നു ഇയാൾ കടുംകൈ ചെയ്തത്. ആത്മത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.
മുംബൈയിൽ സാകിനാക്കയിൽ മഹാവീർ നിവാസിൽ താമസിച്ചിരുന്ന ജോൺസൺ വിവാഹിതനാണെങ്കിലും കുട്ടികളില്ല. മുംബൈയിലെ വീട്ടിലുള്ള ഭാര്യക്കും മരണ കാരണം വ്യക്തമല്ല. മുംബൈയിൽ ചിട്ടിയും ബന്ധപ്പെട്ട പണമിടപാടുകളുമായി കഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക