കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികന് അറിയിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനും കുട്ടിയെ സംരക്ഷിക്കാനും അനുമതി തേടിയാണ് മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന് വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ പീഡനത്തിരയായ പെണ്‍കുട്ടിയും കേസില്‍ കക്ഷിചേര്‍ന്നു
ലോകം പ്രതീക്ഷയിൽ; അമേരിക്കന്‍ കമ്പനിയുടെ കോവിഡ് വാക്സിന് അവസാനഘട്ട പരീക്ഷണം ഉടൻ
കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് റോബിന് വടക്കുംചേരി. വിവാഹ ആവശ്യത്തിനായി രണ്ട് മാസത്തേക്ക് ശിക്ഷയില്‍ ഇളവിനും അനുമതി തേടിയിട്ടുണ്ട്. അതേസമയം വിവാഹത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ മുന്‍ വൈദികന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
വൈദികന് വേണമെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമായിരുന്നു. പെണ്കുട്ടിയേയോ കുഞ്ഞിനേയോ സംരക്ഷിക്കാന്‍ തയ്യാറായിട്ടില്ലെന്നിരിക്കെ കോടതിയുടെ അനുമതിയോടെ വിവാഹം കഴിക്കുന്നതിന് പിന്നില്‍ ശിക്ഷാ ഇളവ് നേടാനുള്ള നീക്കമടക്കം സംശയിക്കണമെന്നും പ്രോസിക്യൂഷന് നിലപാടെടുത്തു. പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതി ഈ മാസം 24 ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക