തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നയ്ക്ക് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്ളാറ്റിന് സമീപം ഫ്ളാറ്റ് ബുക്ക് ചെയ്തു നല്കിയ മുന്‍ ഐടി ഫെലൊയെ ഉന്നത പദവികളിലെത്താന്‍ സഹായിച്ചത് ശിവശങ്കറാണെന്ന് റിപ്പോര്‍ട്ട്. മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനാണ് എം ശിവശങ്കറുടെ സ്വാധീനത്തില്‍ ഉന്നത പദവികള്‍ ലഭിച്ചത്.
സ്വര്‍ണക്കടത്തു സംഭവം വിവാദമായതിനു പിന്നാലെ ഇന്റലിജന്‍സ് വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് അരുണിനെ സര്‍ക്കാര്‍ പദവികളില്‍നിന്ന് നീക്കിയത്. കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങളുള്ള വ്യക്തയാണെന്നും സാമ്ബത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കണമെന്നുമാണ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചത്. അരുണ്‍ കൊച്ചിയില്‍ നടത്തിയ വമ്ബന്‍ പാര്‍ട്ടികളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തിയിട്ടും അരുണിന് സര്‍ക്കാരില്‍ പ്രധാന ചുമതലകള്‍ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രവാസികള്‍ക്കുള്ള ‘ഡ്രീം കേരള’ പദ്ധതിയുടെ എക്സിക്യൂഷന് കമ്മറ്റിയിലും ഈ മാസം അരുണ്‍ ബാലചന്ദ്രന് ഇടംപിടിച്ചു.
ഡ്രീം കേരള ക്യാംപെയിന് ഹാക്കത്തോണ്‍, പദ്ധതി നിര്‍വഹണം എന്നിവയുടെ മേല്‍നോട്ടവും എക്സിക്യൂഷന് പ്ലാനും തീരുമാനിക്കേണ്ട എക്സിക്യൂഷന് കമ്മറ്റിയിലാണ് ഐഎഎസ്, ഐപിഎസ്, ഐടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അരുണ്‍ ബാലചന്ദ്രനും ഇടംപിടിച്ചത്.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐടി മാസികയുടെ ചുമതലക്കാരനായിരുന്നു അരുണ്‍. പിന്നീട് വെബ് സൈറ്റ് ഡെവലപ് ചെയ്യുന്ന ചെറിയ സ്റ്റാര്‍ട്ട് അപ് കമ്ബനി ആരംഭിച്ചു. പിന്നീട് ഒരു ഫാഷന്‍ മാസികയുടെ മേധാവിയായി. 2017 അവസാനം ആ ജോലിവിട്ടു. പിന്നീടാണ് ഐടി സെക്രട്ടറിയുമായും മറ്റു ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന്റെ പേരില്‍ സര്‍ക്കാരില്‍ കരാര്‍ ജോലി ലഭിക്കുന്നതും മുഖ്യമന്ത്രിയുടെ ഐടി ഫെലോയായി ഉയര്‍ത്തപ്പെടുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക