അഞ്ചര ലക്ഷം രൂപയുടെ കോവിഡ് മരുന്നുമായി സഹോദരന്മാര് പിടിയില്‍. കോവിഡ് രോഗികള്‍ക്ക് നല്കുന്ന അന്റിവൈറല്‍ ഇന്‍ജക്ഷനായ റെംഡിസിവിറടക്കമുള്ള മരുന്നുകള്‍ അനധികൃതമായി വില്പ്പനയ്ക്കെത്തിച്ചവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരുന്നും പിടികൂടി. ഉത്തര മേഖല ടാസ്ക് ഫോഴ്സ്, ഡ്രഗ് ഇന്‍സ്പക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി മരുന്ന് പിടിച്ചെടുത്തത്.
കരിചന്തയില്‍ വില്‍ക്കാനായി എത്തിച്ച 5,50,000 രൂപയുടെ മരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഹൈദരാബാദിന് സമീപമുള്ള ചില്‍ക്കല്‍ഗുഡ, രാംഗോപാല്‍പേട്ട് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്മാരായ സുനില്‍ അഗര്‍വാള്‍, സോനു അഗര്‍വാള്‍ എന്നിവരാണ് പിടിയിലായത്.
100എംജിയുടെ റെംഡിസിവിര്‍ ഇന്ജക്ഷന് നാലെണ്ണം, ഫാബിഫഌ 200 എംജിയുടെ 30 സ്ട്രിപ്പുകള്‍ (ഓരോ സ്ട്രിപ്പിലും 35 ഗുളികകള്‍), ചൈനീസ് നിര്‍മിത പള്‍സ് ഒക്സിമെറ്റേഴ്സിന്റെ 135 പായ്ക്കറ്റുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക