സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സഹായിച്ച അരുണ്‍ ബാലചന്ദ്രന് അധികാര ഇടനാഴികളിലെ വളർച്ചയ്ക്കു സഹായകരമായത് ഉന്നത ബന്ധങ്ങൾ. ഡിജിപി ലോക്നാഥ് ബെഹ്റ അടക്കമുള്ളവരുമായി സൗഹൃദം സ്ഥാപിച്ചാണ് സർക്കാർ ഉദ്യോഗസ്ഥരുമായി അരുൺ പരിചയത്തിലാകുന്നത്.
സ്വർണക്കടത്തുകേസുമായി ബന്ധമുണ്ടെന്നു വ്യക്തമായതിനെത്തുടർന്ന് ഐടി പാർക്കുകളുടെ മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും അരുണിനെ സർക്കാർ പുറത്താക്കിയിരുന്നു. അരുണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എൻഐഎയും അന്വേഷിക്കുന്നുണ്ട്.
അരുണിന്റെ ഉന്നത ബന്ധങ്ങൾ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജ്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നിൽക്കുന്ന നിരവധി ചിത്രങ്ങളുള്ള ഫെയ്സ്ബുക് പേജ് പിന്നീട് അപ്രത്യക്ഷമായി.
തന്റെ മാഗസിനിന്റെ കവർ ഫോട്ടോ ചിത്രീകരണത്തിന് ഡിജിപിയുടെ ഒരു ദിവസം നീണ്ടുനിൽക്കുന്ന ഫോട്ടോഷൂട്ടാണ് അരുൺ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അരുണിന്റെ ഉന്നത പൊലീസ് ബന്ധങ്ങളും കേന്ദ്ര ഏജൻസികൾ അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക