നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പരാജയമാണ് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം പ്രവചിക്കുന്നത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 15 ശതമാനം മുന്‍തൂക്കമാണ് എതിര് സ്ഥാനാര്‍ഥി ജോ ബിഡന് ഒടുവില്‍ പുറത്തുവന്ന സര്‍വ്വേ പ്രവചിച്ചത്. കൊറോണ വൈറസ് കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ട്രംപിനേക്കാള്‍ 20 പോയിന്റ് ലീഡ് നേടുകയും ചെയ്തു.
സ്വർണ്ണം കൈമാറാൻ വാടക വീടുകൾ എടുത്തു കൂട്ടി; കടത്ത് സുഗമമാക്കാൻ കോൺസുലേറ്റ് വാഹനം മറയാക്കി
എബിസി ന്യൂസ് / വാഷിംഗ്ടണ്‍ പോസ്റ്റ് സര്‍വ്വേയാണ് ഓരോ മാസം കഴിയുമ്ബോഴും ബൈഡന്റെ ജന പിന്തുണ കൂടിക്കൂടി വരുന്നതായി കാണിക്കുന്നത്. മാര്‍ച്ചില്‍ വെറും രണ്ട് പോയിന്റ് മാത്രമാണ് അദ്ദേഹം മുന്‍തൂക്കം നേടിയതെങ്കില്‍, മെയ് മാസത്തില്‍ അത് 10 പോയിന്റ് ആയി ഉയര്‍ന്നു. നവംബറില്‍ അത് 11% ശതമാനമായി വിജയത്തില്‍ എത്തിക്കുമെന്നാണ് പ്രവചനം. ഫോക്സ് ന്യൂസും ഞായറാഴ്ച ഒരു സര്‍വ്വേ ഫലം പുറത്തു വിട്ടു. അതില്‍, കൊറോണ വൈറസ്, റേസ് റിലേഷന്‍സ്, സമ്ബദ്വ്യവസ്ഥ എന്നിവയില്‍ കൊറോണ വൈറസ്, റേസ് റിലേഷന്‍സ്, സമ്ബദ്വ്യവസ്ഥ എന്നീ ഘടകങ്ങളില്‍ ബൈഡന് ലീഡ് ചെയ്യുന്നു. ദേശീയതലത്തില്‍ എട്ട് പോയിന്റ് മുന്‍തൂക്കമാണ് പ്രവചിക്കുന്നത്.
‘ഞാന്‍ തോല്‍ക്കില്ല, അവയെല്ലാം വ്യാജ അഭിപ്രായ സര്‍വ്വേകളാണ്’ എന്നാണ് കഴിഞ്ഞ ദിവസം ‘ഫോക്സ് ന്യൂസ് സണ്‍ഡേയ്ക്ക്’ നല്കിയ അഭിമുഖത്തില്‍ ട്രംപ് പ്രതികരിച്ചത്. ബൈഡന് വിജയിച്ചാല്‍ ഫലം അംഗീകരിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചതുമില്ല.
അതേസമയം, കൊറോണ വൈറസ് പരിശോധനയ്ക്കും കണ്ടെത്തലിനുമുള്ള ധനസഹായം, രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങള്‍, ദേശീയ ആരോഗ്യ സ്ഥാപനങ്ങളുടെയും, കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനങ്ങളുടെയും ശ്രമങ്ങള്‍ എന്നിവ തടയാന്‍ വൈറ്റ്ഹൗസ് ശ്രമിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച എല്ലാ ഉത്തരവാദിത്തവും താന്‍തന്നെ ഏറ്റെടുക്കുമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക