കണ്ണൂർ : മോറാഴ-കല്യാശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് ഉപയോഗിക്കാനായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിക്ക് ആംബുലൻസ് വിട്ടുനൽകി. രാവിലെ നടന്ന ചടങ്ങിൽ ആശുപ്രത്രി സൂപണ്ട് ഡോ കെ സുദീപിന്, ബാങ്ക് പ്രസിഡന്റ് എം വി ജനാർദ്ദനൻ ബാങ്കിന്റെ ഉടമതസ്ഥയിലുള്ള ആംബുലൻസിന്റെ താക്കോൽ കൈമാറി.
കണ്ണൂർ സർവകലാശാല ഇന്റർവ്യൂ മാറ്റിവെച്ചു
നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗമായി, ഗവ. ആയുർ വേദ കോളേജിൽ കോവിഡ് ഫാസ്റ്റ് ലൈൻ ട്രീന്റ്മന്റ് സെന്റർ (സി.എഫ്.എൽ.ടി.സി) ഉൾപ്പടെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നും സി.എഫ്.എൽ.ടി.സിയിലേക്കും അത്യാവശ്യ ഘട്ടത്തിൽ തിരിച്ചും മാറ്റുന്നതിനും ഡിസ്ചാർജ്ജാവുന്നവരെ അവരവരുടെ വീട്ടിലെത്തിക്കുന്നതിനും ആംബുലൻസ് ഉപകാരപ്പെടുമെന്ന് താക്കോൽ സ്വീകരിച്ചുകൊണ്ട് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ടുള്ള രോഗികൾ വർദ്ധിക്കുന്ന നിർണ്ണായകഘട്ടത്തിൽ സ്വന്തം ആംബുലൻസ് ഉപയോഗിക്കാൻ അനുമതി നൽകിയ മോറാഴ-കല്യാശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് അധികൃതരോട് നന്ദി രേഖപ്പെടുത്തുന്നതായി പ്രിൻസിപ്പാൾ ഡോ കെ.എം കുര്യാക്കോസും ആശുപത്രി സൂപ്രണ്ട് ഡോ കെ.സുദീപും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക