കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അതേസമയം 48 മണിക്കൂർ നിർണായകമായിരിക്കും മെഡിക്കൽ സംഘം അറിയിച്ചു.
മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിൻറെ ഹൃദയമാണ് തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിൽ തുന്നി ചേർത്തത്. ഇന്ന് രാവിലെയാണ് അനുജിത്തിന്റെ മരണം സ്ഥിരീകരിച്ചത്.
മാമ്മോദീസയ്ക്ക് ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്; വൈദീകരുള്‍പ്പെടെ നിരീക്ഷണത്തില്‍
വാഹനാപകടത്തിൽ പരിക്കേറ്റയായിരുന്നു അനുജിത്ത് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് വൈകീട്ടോടെയാണ് ഹൃദയം ഉൾപ്പെടുന്ന അവയവങ്ങളുമായി സർക്കാർ ഹെലികോപ്റ്റർ കൊച്ചിയിലെത്തിച്ചത്.
മൃതസജ്ജീവനി പദ്ധതി വഴി രജിസ്റ്റർ ചെയ്ത് എട്ടുമാസമായി കാത്തിരിപ്പിലായിരുന്നു 55 വയസ്സുകാരനായ തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസ്. 3മണിക്കൂർ 11 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ലിസി ആശുപത്രിയിൽ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിൻറെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ അനുജിത്തിൻറെ ചെറുകുടൽ പാലക്കാട് സ്വദേശിയായ സ്ത്രീക്കും,രണ്ട് കൈകൾ 23 വയസ്സുള്ള ചെറുപ്പക്കാരനും തുന്നി ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക