തിരുവനന്തപുരം : യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ പാഴ്സലിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീങ്ങുന്നെന്ന സൂചന പുറത്തുവരുന്നതിനിടെ ചർച്ചയാകുന്നത് ഒരു വർഷം മുൻപ് നടന്ന മറ്റൊരു സ്വർണക്കള്ളക്കടത്ത് കേസ്.
കേരളത്തില് സമൂഹവ്യാപനമുണ്ട്; പ്രാദേശിക ലോക്ക്ഡൗണാണ് ഫലപ്രദമെന്ന് ഐഎംഎ
2019 മേയ് 13ന് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 8.5 കോടി രൂപയുടെ സ്വർണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) പിടികൂടിയത്. ദുബായിൽ നിന്നു മസ്കത്ത് വഴിവന്ന വിമാനത്തിൽ 25 ബിസ്കറ്റുകളായി ഹാൻഡ് ബാഗിലൊളിപ്പിച്ചാണ് സ്വർണം കടത്തിയത്.
കേസിൽ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ടായിരുന്ന എസ്.പി. രാധാകൃഷ്ണൻ കള്ളക്കടത്ത് തടയൽ നിയമപ്രകാരം (കൊഫെപോസ) ഇപ്പോൾ കരുതൽ തടങ്കലിലാണ്. സ്വർണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ‘ഗോൾഡ് സിൻഡിക്കറ്റ്’ പ്രവർത്തിച്ചെന്ന് ഡിആർഐ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. രാധാകൃഷ്ണന്റെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വർണം കടത്തിയതായും ഒരു വർഷം നീണ്ട അന്വേഷണത്തിൽ ഡിആർഐ കണ്ടെത്തി.
‘ഗോൾഡ് സിൻഡിക്കറ്റി’ന്റെ സഹായത്തോടെയാണ് നയതന്ത്ര പാഴ്സൽ അടക്കമുള്ള പുതിയ പരീക്ഷണങ്ങളിലേക്കു റാക്കറ്റ് കടന്നതെന്നാണു നിഗമനം. ബാഗിലൊളിപ്പിച്ച് സ്വർണം കടത്തിയതിന് പറവൂർ സെമിനാരിപ്പടി ആലിമിറ്റത്ത് സെറീന ഷാജി, തിരുമല സ്വദേശി സുനിൽ കുമാർ എന്നിവരെയാണ് ഡിആർഐ ആദ്യം അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണൻ, മുഖ്യ സൂത്രധാരനും തിരുവനന്തപുരം നഗരത്തിലെ അഭിഭാഷകനുമായ ബിജു മനോഹരൻ, ബിജുവിന്റെ ഭാര്യ വിനീത തുടങ്ങിയവരിലേക്ക് അന്വേഷണം നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക