തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്നലെ രോഗം സ്ഥിരീകരിച്ച 226 പേരില്‍ 190 പേര്‍ക്കും കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നും ഇതില്‍ 15 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗൺ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി
18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് ആകെയുള്ള പോസിറ്റീവ് കേസുകളില്‍ 65.16% അതാതു പ്രദേശങ്ങളില്‍ നിന്നുതന്നെ ലോക്കലി അക്വയേര്‍ഡ് വൈറസ് ബാധ ഉണ്ടായതാണ്. അതില്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍, 94.04% – മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളിലെ കച്ചവടക്കാര്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മൊത്തവിതരണക്കാരില്‍ നിന്നും സ്റ്റോക്ക് സ്വീകരിക്കാന്‍ അനുമതി നല്കിയിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക