രാജ്യത്ത് ഒറ്റദിവസം നടത്തിയത് 4.2 ലക്ഷം കോവിഡ് പരിശോധനകള്‍ എന്ന നേട്ടത്തിൽ ഇന്ത്യ. രാജ്യത്ത് ഇതാദ്യമായാണു ഇത്രയും കോവിഡ് പരിശോധനകള്‍ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,20,898 സാംപിളുകളാണു പരിശോധിച്ചത്. ഒരാഴ്ചയായി 3,50,000 പരിശോധനകള്‍ ദിവസവും നടത്തി വരികയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ കോവിഡ് പരിശോധനാ സൗകര്യമുള്ള ഒരു ലാബ് മാത്രം ഉണ്ടായിരുന്ന സാഹചര്യത്തില്‍നിന്ന് ഇന്ന് 1301 ലാബുകളായി വര്‍ധിച്ചതാണ് പരിശോധനകളുടെ എണ്ണം കൂട്ടിയത്.
ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാരിന്റെ കൂട്ടായ ശ്രമങ്ങളും പരിശോധനകള്‍ വ്യാപകമാക്കാനുള്ള വഴിയൊരുക്കി. ‘ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്’ നയം പിന്തുടരാന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി. വെള്ളിയാഴ്ച വരെ രാജ്യത്ത് ആകെ 1,58,49,068 സാംപിളുകള്‍ പരിശോധിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,223 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക