കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന. ഇന്ന് കൊച്ചിയിലെ എന്‍.ഐ.എ ഓഫിസിലേക്ക് ശിവശങ്കരനെ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ്. ക്രിമിനല്‍ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നല്‍കിയത്.
രാജസ്ഥാൻ രാഷ്ട്രീയക്കളി: നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന ഗെഹ്ലോതിന്റെ ആവശ്യം ഗവര്‍ണര്‍ വീണ്ടും തള്ളി
എന്‍.ഐ.എ ദക്ഷിണമേഖലാ ഡി.ഐ.ജി കെ.ബി വന്ദനയുടെ മേല്‍നോട്ടത്തിലുള്ള ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. എന്‍.ഐ.എ പ്രോസിക്യൂട്ടറും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. ശിവശങ്കര്‍ കസ്റ്റംസിനും എന്‍.ഐ.എക്കും നേരത്തേ നല്കിയ മൊഴി വിശകലനം ചെയ്താണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
പ്രതികള്‍ ഇൗ മാസം ഒന്നുമുതല്‍ സ്വര്‍ണം പിടികൂടുന്നതുവരെയോ അതിനുശേഷമോ സെക്രേട്ടറിയറ്റില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സി.സി ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉടന്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് സൂചന.
അഞ്ച് മണിക്കൂര്‍ നീണ്ട ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ സംഘത്തിന് തൃപ്തി വന്നിട്ടില്ല. മറ്റ് പ്രതികളുമായുള്ള ബന്ധം ,സ്വര്‍ണ കടത്തിനെക്കുറിച്ചുള്ള അറിവ്, ഫ്ലാറ്റില്‍ നടന്ന ഗൂഢാലോചന, പ്രതികള്‍ക്ക് ചെയ്ത് നല്കിയ സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്ന് എന്‍.ഐ.എ ചോദിച്ച് അറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക