സുശാന്ത് സിംഗിന്റെ മരണത്തോടെയാണ് ബോളിവുഡിൽ നിന്നും പല കാര്യങ്ങളും മറനീക്കി പുറത്തുവന്നത്. പല താരങ്ങളും തങ്ങൾ നേരിടുന്ന സ്വജനപക്ഷപാതത്തെ കുറിച്ചും തഴയലിനെ പറ്റിയും തുറന്നു പറഞ്ഞ് രംഗത്ത് വന്നു. ഇത് ബോളിവുഡിൽ മാത്രമല്ല, അതിന്റെ അലയൊലികൾ മലയാളത്തിലും പ്രതിഫലിച്ചിരുന്നു.
ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കമാണെന്ന് വെളിപ്പെടുത്തി എ. ആർ റഹ്മാൻ രംഗത്തെത്തിയതിന് പിന്നാലെ ദുരനുഭവം പറഞ്ഞ്
എത്തിയിരിക്കുകയാണ് റസൂൽ പൂക്കുട്ടി. എ.ആർ റഹ്മാന് പിന്തുണയറിയിച്ച ശേഖർ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് പൂക്കുട്ടിയുടെ ട്വീറ്റ് വന്നത്. ഓസ്കാർ ലഭിച്ചതിന് ശേഷം ഹിന്ദി സിനിമയിൽ തനിക്ക് ആരും അവസരം നൽകാത്ത ഒരു ഘട്ടമുണ്ടായിരുന്നെന്ന് റസൂൽ ട്വീറ്റ് ചെയ്തു. തകർച്ചയുടെ വക്കിലെത്തിയ നിമിഷങ്ങളുണ്ടായിരുന്നു. തങ്ങൾക്ക് നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ പ്രൊഡക്ഷൻ ഹൗസുകൾ ഉണ്ടായിട്ടുണ്ട്. ഈ വിഷയം തന്റെ അക്കാദമി അംഗങ്ങളുമായി ചർച്ച ചെയ്തപ്പോൾ അവർ തന്നോട് ഓസ്കാർ ശാപത്തെകുറിച്ചാണ് അവർ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.
എത്തുന്നു… പന്ത്രണ്ടിലധികം പാട്ടുകളുമായി പ്രണവ് മോഹൻലാലിന്റെ ‘ഹൃദയം’
ബോളിവുഡിൽ തനിക്കെതിരെ ഒരു സംഘം രംഗത്തുണ്ടെന്ന് എ ആർ റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. തനിക്ക് വരുന്ന പാട്ടുകളെ ചിലർ ഇടപെട്ട് ഇല്ലാതാക്കുകയാണെന്നും തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ പരത്തി അവസരങ്ങൾ നിഷേധിക്കുകയാണെന്നും എ.ആർ റഹ്മാൻ പറഞ്ഞു. ബോളിവുഡ് സിനിമയ്ക്കായി എന്തുകൊണ്ട് കൂടുതൽ പാട്ടുകൾ ചെയ്യുന്നില്ല എന്നും എ ആർ റഹ്മാൻ വിശദീകരിച്ചു. തനിക്കെതിരെ സംഘം ചേർന്ന് അപവാദ പ്രചാരണം നടത്തുകയാണ്. താൻ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. പക്ഷേ തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർ തനിക്കെതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും റഹ്മാൻ പറഞ്ഞിരുന്നു. റഹ്മാന് ഇക്കാര്യത്തിൽ പിന്തുണ നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം ശേഖർ കപൂർ രംഗത്തെത്തിയിരുന്നു. താങ്കൾക്ക് ഒരു ഓസ്കാർ കിട്ടിപ്പോയി എന്ന് തുടങ്ങിയിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക