സുഹൃത്തിന്റെ 12 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നാഗര്‍ കോവില്‍ മുന്‍എം.എല്‍.എയും അണ്ണാ ഡി.എം.കെ നേതാവുമായ നാഞ്ചില് മുരുകേശനെ കോടതി റിമാന്‍ഡ് ചെയ്തു. ഡന വിവരം പുറത്തായതോടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മുരുകേശനെ അണ്ണാ ഡി.എം.കെ പുറത്താക്കി.കൂട്ടുകാരിയായ യുവതി സ്വന്തം മകളെ മുരുകേശനു കാഴ്ചവെച്ചുവന്നാണ് കേസ്.
വിദ്യാഭ്യാസ നയം 2020: ഉന്നതപഠനവും മലയാളത്തിൽ; ഒരു ഭാഷയും അടിച്ചേൽപിക്കില്ല
നാഗര്‍കോവില്‍ കാട്ടാര് സ്വദേശിനിയായ പതിനെഞ്ചുകാരിയെ കാണാതായെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയെ ഇരുപതുകാരനൊപ്പം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയപ്പോഴാണു പീഡന വിവരം കുട്ടി തുറന്നുപറഞ്ഞത്. അമ്മയുടെ കൂടെ പോകാന്‍ വിസമ്മതിച്ച പെണ്‍കുട്ടി തനിക്ക് പന്ത്രണ്ടു വയസുണ്ടായിരുന്ന സമയത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം ജഡ്ജിയോടു വെളിപെടുത്തുകയായിരുന്നു.
തുടര്‍ന്നു കോടതി കന്യാകുമാരി ശിശു സംരക്ഷണ സമിതി അംഗങ്ങളെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. പെണ്‍കുട്ടി ഇവര്‍ക്കു നല്കിയ മൊഴിയിലാണ് സ്വന്തം അമ്മയാണ് തന്നെ അടുപ്പക്കാരനായ മുന്‍ എം.എല്‍.എ നാഞ്ചില് മുരുകേശനും മറ്റു മൂന്നു പേര്‍ക്കും കാഴ്ച കാര്യം തുറന്നു പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാഗര്‍കോവില്‍ വനിത സ്റ്റേഷനില്‍ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തു.
വിവരം പുറത്തറിഞ്ഞതോടെ മുന്‍എം.എല്‍.എ ഒളിവില്‍ പോയി. പിന്നീട് തിരുനല്‍വേലിയിലെ ഉവരിയെന്ന സ്ഥലത്തെ ഫാം ഹൗസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം പോള്‍, അശോക് കുമാര്‍, കാര്‍ത്തിക് എന്നിവരും കുട്ടിയെ അമ്മയും അറസ്റ്റിലായിട്ടുണ്ട്.
2011 മുതല്‍ 2016 വരെ എം.എല്‍.എയായിരുന്ന നാഞ്ചില് മുരുകേശന് കന്യാകുമാരിയിലെ എഡിഎംകെയുടെ പ്രമുഖ നേതാവ് കൂടിയാണ്. അറസ്റ്റ് വിവരം പുറത്തുവന്നതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുരുകേശനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക