തിരുവനന്തപുരം : കേരളത്തിലെ 7 സർക്കാർ മെഡിക്കൽ കോളേജുകളിൽ കംപൽസറി നഴ്സിംഗ് സർവീസ് ഡ്യൂട്ടി ചെയ്യുന്ന 375 ഓളം ജൂനിയർ നേഴ്സ്മാർ സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെട്ട് 1 വർഷത്തിലധികമായി നൽകിയ അപേക്ഷയിന്മേൽ നടപടികൾ ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചു പ്രത്യക്ഷ സമരത്തിലേക്ക്.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും കോഴിക്കോട്,തൃശൂർ,എറണാകുളം,കോട്ടയം,ആലപ്പുഴ,പാരിപ്പള്ളി,തിരുവനന്തപുരം എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ സൂപ്രണ്ട്,മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ,നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ എന്നിവർക്കും 2020 ജൂലൈ 24 നു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ വർഷം ജൂലൈയിൽ ആരോഗ്യ മന്ത്രി മുൻപാകെ സമർപ്പിച്ച അപേക്ഷയിന്മേൽ 14 ദിവസത്തിനകം തീരുമാനം ആയില്ലെങ്കിൽ കരിദിനവും മറ്റു പ്രത്യക്ഷ സമര പരിപാടികളും ആയി മുന്നോട്ട് നീങ്ങുമെന്നും പ്രസ്തുത ജൂനിയർ നേഴ്സ്മാരുടെ സംഘടന അറിയിച്ചിരുന്നു . അത് പ്രകാരം ആഗസ്ത് 8 നു സംസ്ഥാന വ്യാപകമായി എല്ലാ മെഡിക്കൽ കോളേജുകളിലും കരിദിനവും ആഗസ്ത് 9 നു ഡ്യൂട്ടി ബഹിഷ്കരിച്ചു സൂചന പണിമുടക്കും നടത്തും.
സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിക്കുന്ന 375 ഓളം രജിസ്ട്രേഡ് നഴ്സുമാർക്ക് 2016 വർഷത്തിലാണ് 6000 രൂപയിൽ നിന്നും അന്നത്തെ സ്റ്റാഫ് നേഴ്സിന്റെ അടിസ്ഥാനശമ്പളമായ 13900 രൂപയാക്കി ഉയർത്തിയത്. എന്നാൽ അതേ വർഷം തന്നെ പുതിയ ശമ്പള പരിഷ്കരണം നടക്കുകയും സ്റ്റാഫ് നഴ്സിന്റെ അടിസ്ഥാനശമ്പളം 27800-59400 എന്ന പേ സ്കെയിലിലേക്ക് പരിഷ്കരിക്കുകയും ചെയ്തു.
2016 വർഷത്തിൽ തന്നെ പ്രാബല്യത്തിൽ വന്ന പുതിയ ശമ്പള പരിഷ്കരണം പ്രകാരം ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 27800 ആണെന്നിരിക്കെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ് നഴ്സുമാരുടെ അതേ ജോലി ചെയ്യുന്ന രജിസ്ട്രേഡ് നേഴ്സ്മാരായ ഈ 375 ഓളം പേർക്ക് കേവലം 13900 രൂപ മാത്രമാണ് ലഭിച്ചു വരുന്നത്. ഇതേ കാലയളവിൽ നഴ്സിംഗ് ഒഴികെയുള്ള മറ്റ് ഇന്റേൺഷിപ്പ് സ്റ്റാഫുകൾക്ക് സ്റ്റൈപ്പന്റ് വർദ്ധനവ് പല തവണ നൽകുകയും ഉണ്ടായി .
200 കിടക്കകളിൽ കൂടുതലുള്ള ആശുപത്രികളിൽ ജോലി ചെയ്യുന്ന രജിസ്ട്രേഡ് നേഴ്സ്മാർക്ക് അതാത് സംസ്ഥാന സർക്കാരുകൾ സ്ഥിര ജോലിക്കാർക്ക് നൽകുന്ന അതേ വേതനം നൽകണം എന്ന എന്ന സുപ്രീം കോടതി വിധിയും നിലവിലുണ്ട്. താൽക്കാലികാടിസ്ഥാനത്തിൽ വിന്യസിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് പോലും പ്രതിദിനം 1000 രൂപ നൽകുമ്പോൾ സി എൻ എസ് ഡ്യൂട്ടി ചെയ്യുന്ന രജിസ്ട്രേഡ് നേഴ്സ്മാർക്ക് പ്രതിദിനം 460 രൂപ മാത്രമാണ് ലഭിക്കുന്നത്.
സംസ്ഥാനത്തെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ കോവിഡ് വാർഡുകൾ, കോവിഡ് ഐ സി യു തുടങ്ങിയ ഏരിയകളിൽ പോലും കോവിഡ് രോഗികളെ പരിചരിക്കാൻ യാതൊരു മടിയുമില്ലാതെ മുന്നിട്ടിറങ്ങുകയും, ഇപ്പോഴും കോവിഡ് ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രസ്തുത സ്റ്റാഫുകൾക്ക് ഇടയിൽ പോലും പലരും രോഗബാധിതരായ സ്റ്റാഫുകളും ആയി സമ്പർക്കത്തിൽ വന്നതിനാൽ ക്വാറന്റീനിൽ ആണുള്ളത്.
അന്വേഷണം അവസാന ചിത്രത്തിലേക്കും; ‘ദില് ബേചാര’ അണിയറ പ്രവർത്തകരെയും ചോദ്യം ചെയ്യുന്നു
കോവിഡ് ആശുപത്രികൾ അല്ലാത്ത മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ് നഴ്സുമാർ കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ വാർഡുകൾ,ഒ പി കൾ , ഐസിയുകൾ, എന്ന് തുടങ്ങി എല്ലാ വിഭാഗങ്ങളിലും രോഗികളെ പ്രസ്തുത ഇന്റേൺഷിപ്പ് സ്റ്റാഫുകളാണ് പരിചരിച്ചു വരുന്നത്. കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിൽ നിന്നും ബി എസ് സി നഴ്സിംഗ് കോഴ്സ് പൂർത്തീകരിച്ച് കേരള നേഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷനോടുകൂടി രജിസ്ട്രേഡ് നേഴ്സായി കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ ഒരു വർഷത്തെ ഡ്യൂട്ടിക്ക് പ്രവേശിച്ച സ്റ്റാഫിന്റെ സ്റ്റൈപ്പൻഡ് വർദ്ധനവ് സംബന്ധിച്ച് ഒരു അപേക്ഷ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി മുമ്പാകെ കഴിഞ്ഞ വർഷം ജൂലൈയിൽ സമർപ്പിക്കുകയുണ്ടായി.പ്രസ്തുത ഫയൽ നിലവിൽ സെക്രട്ടറിയേറ്റിൽ ആരോഗ്യവകുപ്പിന് കീഴിലാണുള്ളത്.
വിദ്യാഭ്യാസ ലോണുകളും ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ പരിശീലനത്തിന്റെ ഫീസുകളും തുച്ഛമായ ഈ തുകയിൽ നിന്നും അടയ്ക്കാൻ സാധിക്കുന്നത് പോലുമില്ല. കൊറോണ ഡ്യൂട്ടി എടുക്കുന്ന കരാർ തൊഴിലാളികൾക്ക് പോലും വേതന വർദ്ധനവ് കഴിഞ്ഞദിവസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആയതിനാൽ യാതൊരു വിധ ഇൻസെന്റിവോ മറ്റ് അലവൻസുകളോ ഒന്നും ലഭിക്കാതെ കേവലം 460 രൂപ ദിവസ വേതനത്തിന് കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ കോവിഡ് ഐ സി യുകൾ,വാർഡുകൾ തുടങ്ങി എല്ലാ ഏരിയകളിലും 7 മാസത്തോളമായി ജോലി ചെയ്തു വരുന്ന 375 ഓളം രജിസ്ട്രേഡ് നേഴ്സ്മാരോട് നാല് വർഷത്തിലധികമായി തുടർന്ന് വരുന്ന അവഗണനയിൽ പ്രതിഷേധിച്ചു ആഗസ്ത് 8 നു കേരളത്തിലെ എല്ലാ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലും കരിദിനം ആചരിക്കുമെന്നും ആഗസ്ത് 9 നു ഡ്യൂട്ടി ബഹിഷ്കരിച്ചു സൂചന പണിമുടക്കും നടത്തുമെന്നും തുടർന്ന് മറ്റു പ്രതിഷേധ പരിപാടികളിലേക്കും നീങ്ങുമെന്നും സംസ്ഥാന കമ്മിറ്റി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറെ ഉൾപ്പെടെ 2020 ജൂലൈ 24 നു രേഖാമൂലം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക